താനെ: മഹാരാഷ്ട്രയിൽ കൗമാരക്കാരിയെയും മാതാവിനെയും പീഡിപ്പിച്ച കേസിൽ ആൾദൈവം താനെ പൊലീസിന്റെ പിടിയിൽ. സ്വയംപ്രഖ്യാപിച ആൾദൈവമായ രാംലാൽ സുഖ്‌ദേവ് ശർമയെയാണ്(40) പൊലീസ് അറസ്റ്റു ചെയ്ത്.
മാനസിക സമ്മർദ്ദരോഗ പരിഹാരത്തിനായാണ് വീട്ടമ്മയും മകളും രാംലാലിനെ സമീപിച്ചത്. ബന്ധുവിന്റെ ഉപദേശപ്രകാരമാണ് വീട്ടമ്മ ആൾദൈവത്തെ സമീപിച്ചത്. പരിഹാരത്തിനായി ആശ്രമത്തിലെത്തിയ വീട്ടമ്മയേയും 15കാരിയായ മകളെയും ആൾദൈവം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ദുരാത്മാവിനെ പുറത്താക്കാനെന്ന പേരിൽ മകളെ പിടിച്ചുകൊണ്ടു പോയി പീഡിപ്പിച്ചശേഷമായിരുന്നു വീട്ടമ്മയെയും ഇരയാക്കിയത്. കോടതിയിൽ ഹാജരാക്കിയ രാംലാലിനെ ഒക്‌ടോബർ ഒന്നുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here