സിറിയയിലെ ആദ്യ ഫ്രഞ്ച് വ്യോമാക്രമണത്തില്‍ 30 ഇസ്ലാമിക് തീവ്രവാദികള്‍ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടതില്‍ 12 കുട്ടി തീവ്രവാദികളും

ബെയ്‌റൂട്ട്: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ പരിശീലന ക്യാംപിനു നേരെ ഫ്രഞ്ച് സേന നടത്തിയ ആദ്യ വ്യോമാക്രമണത്തില്‍ 30 ഐഎസ് തീവിരവാദികള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 12 കുട്ടി തീവ്രവാദികളും ഉള്‍പ്പെടുന്നു. സിറിയയിലെ മനുഷ്യാവകാശ നിരീക്ഷകരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഞായറാഴ്ചയാണ് ഫ്രഞ്ച് സേന കിഴക്കേ സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ട്രെയ്‌നിംഗ് ക്യാംപിനു നേര്‍ക്ക് ആക്രമണം നടത്തിയത്. ഐഎസിലെ കുട്ടി പട്ടാളക്കാരെ ഖലീഫയുടെ സിംഹക്കുട്ടികള്‍ എന്നാണ് ഐഎസുകാര്‍ വിശേഷിപ്പിക്കുന്നത്.

കൊല്ലപ്പെട്ടവരില്‍ വിദേശികളായ ഐഎസ് തീവ്രവാദികളും ഉള്‍പ്പെടുന്നതായി നിരീക്ഷകര്‍ അഭിപ്രാപ്പെടുന്നു. ഏകദേശം 20 പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. ആറ് യുദ്ധവിമാനങ്ങള്‍ സിറിയയിലേക്ക് അയച്ചതായി ഞായറാഴ്ച തന്നെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാന്ദെ പറഞ്ഞിരുന്നു. ഈ വിമാനങ്ങള്‍ സിറിയയിലെ ഐഎസ് കേന്ദ്രത്തില്‍ ആക്രമണം നടത്തിയതായും പിന്നീട് പ്രസിഡന്റ് സ്ഥിരീകരിച്ചു. വരും ആഴ്ചകളില്‍ കൂടുതല്‍ ആക്രമണമുണ്ടാകുമെന്നും ഹൊളാന്ദെ വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News