വെള്ളാപ്പള്ളി മോദിയെ കണ്ടത് കുടുംബകാര്യത്തിനെന്ന് വിഎസ് അച്യുതാനന്ദന്‍; എസ്എന്‍ഡിപിയെ നടേശപരിപാലന സംഘമാക്കിയെന്ന് കോടിയേരി

കൊച്ചി/കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. വെള്ളാപ്പള്ളി നരേന്ദ്രമോദിയെ കണ്ടത് കുടുംബകാര്യത്തിനാണെന്ന് വിഎസ് ആരോപിച്ചു. കുടുംബത്തിന് പണം കണ്ടെത്താനാണ് വെള്ളാപ്പള്ളി മോദിയെ കണ്ടത്. ദില്ലിയില്‍ പോയത് വെള്ളാപ്പള്ളിയും ഭാര്യയും മകനും മാത്രമാണ്. എസ്എന്‍ഡിപി യോഗത്തിന്റെ ഭാരവാഹികള്‍ ആരും പോയിട്ടില്ല. അതില്‍ നിന്നു തന്നെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം വ്യക്തമാണ്. സമുദായത്തിന്റെ ഉന്നമനമല്ല വെള്ളാപ്പള്ളിയുടെ ലക്ഷ്യം. താന്‍ ഉന്നയിച്ച കള്ളപ്പണത്തിന്റെ ആരോപണങ്ങള്‍ക്ക് എന്തുകൊണ്ടാണ് മറുപടി നല്‍കാത്തതെന്ന് മാധ്യമങ്ങള്‍ ചോദിക്കണമെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

എസ്എന്‍ഡിപിയെ നടേശപരിപാലന സംഘമാക്കി വെള്ളാപ്പള്ളി നടേശന്‍ മാറ്റിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വെള്ളാപ്പള്ളിയുടെ മൂന്നാം മുന്നണി യുഡിഎഫിനെ സഹായിക്കാനാണ് രൂപീകരിക്കുന്നത്. അതുകൊണ്ടാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത്. ഉമ്മന്‍ചാണ്ടി മൂന്നാംമുന്നണിയെ സഹായിക്കുകയാണ്. എസ്എന്‍ഡിപിയിലൂടെ സംഘപരിവാര്‍ അജണ്ട കേരളത്തില്‍ നടപ്പാക്കാനാണ്ആര്‍എസ്എസ് ശ്രമിക്കുന്നത്. ഇതിനായി മറ്റു സ്ഥാപനങ്ങളെയും സംഘടനകളെയും ആര്‍എസ്എസ് ലക്ഷ്യം വയ്ക്കുന്നുണ്ടെന്നും കോടിയേരി കോഴിക്കോട്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News