ആലപ്പുഴ: കായംകുളത്ത് ആളില്ലാത്ത വീട്ടിൽ 12 വയസുകാരനെ നഗ്നനാക്കി ക്രൂരമായി മർദ്ദിച്ചു. സദാചാര പൊലീസ് ചമഞ്ഞ ആളുകളാണ് മർദ്ദിച്ചത്. അതിക്രമത്തിനെതിരെ കുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. പരാതിയെത്തുടർന്ന് നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ ക്രൂരമായി മർദ്ദിച്ചതിന്റെ ദൃശ്യങ്ങൾ വാട്‌സ് ആപ്പിലൂടെ പുറത്തുവന്നു.
വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. ദൃശ്യങ്ങൾ പകർത്തി മൊബൈൽ ഫോൺ വഴി പ്രചരിച്ചതോടെയാണ് സംഭവം വാർത്തയായത്. മാതാപിതാക്കൾക്കൊപ്പം കുട്ടി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തത്.
മുതിർന്ന കുട്ടികൾ നിരോധിച്ച പുകയില ഉത്പന്നങ്ങൾ ഉപയോഗിച്ചത് പുറത്ത് പറഞ്ഞതിനുള്ള ശിക്ഷയായാണ് ഉടുതുണി അഴിച്ചു മാറ്റി മർദ്ദിക്കുകയും വീഡിയോ പുറത്തുവിടുകയും ചെയ്തത്. സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനാലാണ് സംഭവം പുറത്തറിയാതിരുന്നത്.
വാട്‌സ് ആപ്പില്‍ പ്രചരിച്ച ദൃശ്യം പീപ്പിള്‍ ടിവി പുറത്തുവിട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here