കൊച്ചി: ദുബായ് പെൺവാണിഭക്കേസിലെ മുഖ്യപ്രതി ഇന്റർപോളിന്റെ പിടിയിൽ. തൃശൂർ വലപ്പാട് സ്വദേശി സുരേഷ് കോണ്ടിയറ ആണ് ദുബായിയിൽ പിടിയിലായത്.
വ്യാജ പാസ്‌പോർട്ടിൽ നെടുമ്പാശേരി വിമാനത്താവളം വഴി സ്ത്രീകളെ വിദേശത്തേക്കു കൊണ്ടുപോകുകയും അവിടെ ലൈംഗിക വൃത്തിക്ക് ഉൾപ്പെടെ ഉപയോഗിക്കുകയും ചെയ്‌തെന്നാണ് കേസ്. വീട്ടുജോലിക്കെന്ന പേരിലാണ് സ്ത്രീകളെ ഗൾഫിലേക്കു കയറ്റിവിട്ടിരുന്നത്. കേസിലുൾപ്പെട്ട 10 പേരെ നേരത്തെ അന്വേഷണസംഘം പിടികൂടിയിരുന്നു.
മാനഭംഗം, ഗൂഢാലോചന, വീടിനുളളിൽ പൂട്ടിയിടൽ, തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, ബലാത്സംഗം, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. വിദേശത്ത് ലൈംഗികചൂഷണത്തിന് ഇരയായ കഴക്കൂട്ടം സ്വദേശി യുവതി മുംബൈ വിമാനത്താവളത്തിൽ 2012 ഡിസംബർ അഞ്ചിന് പിടിയിലായതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇവരെ പിന്നീട് സിബിഐ മാപ്പുസാക്ഷിയാക്കിയിരുന്നു.
കഴക്കൂട്ടം സ്വദേശിനിയുടെ ചിത്രം ജ്യോതി മോഹൻ എന്ന പേരിലുളള പാസ്‌പോർട്ടിൽ ചേർത്താണ് പ്രതികൾ തട്ടിപ്പുനടത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here