വിദ്യാർത്ഥികൾ എന്ത് കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് വർഗീയവാദികളല്ല; കേരളത്തെ വർഗീയ ശക്തികളുടെ കൂത്തരങ്ങാക്കി മാറ്റാനുള്ള നീക്കത്തിനെതിരെ മുന്നേറ്റം ഉണ്ടാകണമെന്ന് പിണറായി

തിരുവനന്തപുരം: ഉത്തരേന്ത്യൻ ശൈലിയിൽ കേരളത്തെ വർഗീയവത്ക്കരിക്കാനുള്ള സംഘപരിവാർ പദ്ധതിയുടെ ഭാഗമാണ് കേരള വർമ്മ കോളേജിലെ സംഭവങ്ങളെന്ന് സിപിഐഎം പിബി അംഗം പിണറായി വിജയൻ.

‘കേരള വർമ്മ കോളേജിലെ വിദ്യാർത്ഥികൾ എന്ത് ആഹാരം കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് വർഗീയവാദികളല്ല. വർഗീയതയ്‌ക്കെതിരെ പ്രതികരിക്കുന്നവരെ തകർത്തുകളയുമെന്ന ധാർഷ്ട്യം വകവെച്ചു കൊടുക്കാൻ മതനിരപേക്ഷ സമൂഹത്തിനു കഴിയില്ല. വിദ്യാലയത്തെ ക്ഷേത്രമാണെന്ന് പ്രചരിപ്പിച്ച് മാംസം അകറ്റാൻ ശ്രമിക്കുന്നവർ നാളെ സ്ത്രീകളെയും അവർണരേയും അകറ്റുമെന്ന് ആശങ്കപ്പെടുന്ന അധ്യാപികയുടെ ശബ്ദം ഒറ്റപ്പെട്ടതല്ല. കേരളം വർഗീയ ശക്തികളുടെ കൂത്തരങ്ങാക്കി മാറ്റാനുള്ള ഏതു നീക്കത്തെയും ചെറുത്തു തോൽപ്പിക്കാനുള്ള മുന്നേറ്റം ഉണ്ടാകണം’- പിണറായി വിജയൻ ഫേസ്ബുക്കിലൂടെ പറയുന്നു.

ഉത്തരേന്ത്യൻ ശൈലിയിൽ കേരളത്തെ വർഗീയ വല്ക്കരിക്കാനുള്ള സംഘപരിവാർ പദ്ധതിയുടെ ഭാഗമാണ് തൃശൂർ കേരള വർമ്മ കോളേജിലെ സംഭവങ്ങൾ. …

Posted by Pinarayi Vijayan on Tuesday, October 6, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here