സംഘപരിവാര്‍ തല്ലിക്കൊന്ന അഖ്‌ലാഖിന്റെ വീട്ടിലുണ്ടായിരുന്നത് ബീഫായിരുന്നില്ല; ആട്ടിറച്ചിയായിരുന്നെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്

ദില്ലി: വീട്ടില്‍ ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച് സംഘപരിവാറുകാര്‍ തല്ലിക്കൊന്ന ഉത്തര്‍പ്രദേശിലെ ദാദ്രിയിലെ മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടിലുണ്ടായിരുന്നത് ബീഫ് ആയിരുന്നില്ലെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. വീട്ടിലെ ഫ്രിഡ്ജില്‍ ഉണ്ടായിരുന്നത് ആട്ടിറച്ചിയായിരുന്നെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊലപാതക സമയത്ത് വീട്ടിലെ ഫ്രിഡ്ജിലുണ്ടായിരുന്ന ഇറച്ചിയാണ് ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയത്. കഴിഞ്ഞയാഴ്ചയാണ് ബീഫ് കഴിച്ചെന്ന് ആരോപിച്ച് മധ്യവയസ്‌കനെ ജനക്കൂട്ടം തല്ലിക്കൊന്നത്. ഇയാളുടെ പരുക്കേറ്റ ഇളയ മകന്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.  അത് ബീഫായിരുന്നില്ലെന്നും മട്ടനായിരുന്നെന്നും അന്നു തന്നെ അഖ്‌ലാഖിന്റെ മകളും പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here