ലക്‌നൗ: കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ തിരിച്ചേൽപ്പിച്ച് പ്രതിഷേധിക്കുന്ന എഴുത്തുകാരെ വെല്ലുവിളിച്ച് വിശ്വഹിന്ദു പരിഷത്ത്. സൗദി അറേബ്യയിൽ പോയി പന്നിയിറച്ചി കഴിച്ച ശേഷം തിരിച്ചുവരുകയാണെങ്കിൽ വിഎച്ച്പി അവരെ രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്ന് ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജയ്ൻ. ജീവനോട് തിരിച്ചു വരുകയാണെങ്കിൽ അവർക്ക് ഇന്ത്യയിൽ ധൈര്യത്തോടെ ബീഫ് കഴിക്കാമെന്നും ജയിൻ വെല്ലുവിളിക്കുന്നു.
വിഎച്ച്പിയും സംഘ്പരിവാർ സംഘടനകളും മാംസം കഴിക്കുന്നതിന് എതിരല്ല. മാംസാഹാരം കഴിക്കുന്ന ശീലം മാറ്റണമെന്ന് തങ്ങൾ ആവശ്യപ്പെടുന്നില്ല. എന്നാൽ ഗോമാതാവ് എന്നത് ഹിന്ദു വിശ്വാസത്തിന്റെ ഭാഗമാണ്. അതുകൊണ്ട് രാജ്യത്ത് സമ്പൂർണ ഗോവധനിരോധനമാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും ജയിൻ പറഞ്ഞു. വിഷയം ചിലർ താൽപര്യത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയവത്കരിക്കുകയാണെന്നും ജയിൻ പറഞ്ഞു. ദാദ്രി കൊലപാതകത്തിന് ശേഷം വിഎച്ച്പി ആദ്യമായാണ് ഇത്തരമൊരു പ്രസ്താവന നടത്തുന്നത്.
എ.ആർ റഹ്മാൻ ഘർവാപസി നടത്തി ഹിന്ദു മതത്തിലേക്ക് തിരിച്ചുവരണമെന്ന പ്രസ്താവന നടത്തിയ വ്യക്തിയാണ് സുരേന്ദ്ര ജയിൻ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here