തിരുവനന്തപുരം: ശാശ്വതീകാനന്ദയുടെ മരണം കൊലപാതകം തന്നെയാണെന്ന് എസ്എൻഡിപി മുൻ ദേവസ്വം സെക്രട്ടറിയും സ്വാമിയുടെ സന്തതസഹചാരിയുമായിരുന്ന കാവിയാട്ട് മാധവൻകുട്ടി. കല്ലാറിനെ മുറിച്ചു നീന്തുന്നയാളാണ് ശാശ്വതീകാനന്ദയെന്നും അദ്ദേഹം മുങ്ങിമരിക്കുമെന്ന് വിശ്വസിക്കാൻ കഴിയില്ലെന്ന് കാവിയാട്ട് പറഞ്ഞു.
മരണത്തിന്റെ രഹസ്യം ശാശ്വതീകാനന്ദയുടെ സഹായിയായിരുന്ന സാബുവിന് വ്യക്തമായി അറിയാം. രഹസ്യം പുറത്തു വരാതിരിക്കാൻ സാബുവിനെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കാവിയാട്ട് മാധവൻകുട്ടി പീപ്പിൾ ടിവിയോട് പറഞ്ഞു. വെളളാപ്പളളി എസ്എൻഡിപിയിൽ എത്തിയത് ശാശ്വതീകാനന്ദയുടെ നിലപാടിനെ അട്ടിമറിച്ചാണ്. വിദ്യാസാഗറിനെ ജനറൽ സെക്രട്ടറി ആക്കാനായിരുന്നു സ്വാമിയുടെ തീരുമാനമെന്നും എന്നാൽ വിദ്യാസാഗറിനെ വെളളാപ്പളളി വിരട്ടി പിന്തിരിപ്പിക്കുകയായിരുന്നുവെന്നും കാവിയാട്ട് പറഞ്ഞു.
ശ്വാശ്വതീകാനന്ദയെ ദുബായിലെ ഹോട്ടലിൽ വച്ച് തുഷാർ വെള്ളാപ്പള്ളി ശാരീരികമായി ആക്രമിച്ചതായി സ്വാമിയുടെ അടുത്ത സുഹൃത്തും സന്തത സഹചാരിയുമായിരുന്ന എസ് രവികുമാറും വെളിപ്പെടുത്തിയിട്ടുണ്ട്. തന്നോട് ഇക്കാര്യം ശ്വാശ്വതീകാനന്ദ പറഞ്ഞിരുന്നതായും
രവികുമാർ എന്ന വർക്കല വാവ പീപ്പിളിനോട് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here