ബോധം പോയ രോഗിക്ക് ഡോക്ടര്‍ പോസ്റ്റുമോര്‍ട്ടം വിധിച്ചു; പോസ്റ്റുമോര്‍ട്ടം ടേബിളില്‍ എത്തുന്നതിന് തൊട്ടുമുമ്പ് രോഗിക്ക് ജീവശ്വാസം; ‘മരണം’ സ്ഥിരീകരിച്ച രേഖകള്‍ ഡോക്ടര്‍ നശിപ്പിച്ചു

പോസ്റ്റുമോര്‍ട്ടം ടേബിളില്‍ എത്തുന്നതിനു മുമ്പ് ആ രോഗി ഒന്നു കൂടി ശ്വസിച്ചു. മഹാരാഷ്ട്രയിലെ സിയോണിലെ ലോക്മാന്യ തിലക് ജനറല്‍ ആശുപത്രിയിലാണ് സംഭവം. ഡോക്ടര്‍ രേഖകളില്‍ മരണം സ്ഥിരീകരിച്ച് പോസ്റ്റുമോര്‍ട്ടത്തിനയച്ച രോഗിയുടെ മൃതദേഹമാണ് പോസ്റ്റുമോര്‍ട്ടം ടേബിളില്‍ എത്തുന്നതിന് തൊട്ടുമുമ്പ് വീണ്ടും ശ്വസിച്ചത്. സംഭവം വിവാദമായതോടെ ഉടനടി ഡോക്ടര്‍ കാഷ്വാലിറ്റി രേഖകള്‍ നശിപ്പിച്ചു. സ്വന്തം തെറ്റ് മറച്ചു പിടിക്കുന്നതിനാണ് ഡോക്ടര്‍ രേഖകള്‍ നശിപ്പിച്ചത്. കോമഡിയായി തോന്നാമെങ്കിലും വലിയ രീതിയിലുള്ള അശ്രദ്ധയാണ് ഡോക്ടറുടെ ഭാഗത്ത് നിന്നുണ്ടായത്. ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസറായ ഡോ. രോഹന്‍ രൊഹേകര്‍ക്കാണ് ഈ തെറ്റു സംഭവിച്ചത്.

കഴിഞ്ഞ ദിവസാണ് സംഭവം. ഒരാള്‍ വിളിച്ചു പറഞ്ഞതനുസരിച്ചാണ് സിയോണ്‍ പൊലീസിന്റെ ഒരു സംഘം എസ്ടി ബസ് ഡിപ്പോയിലെ സുലോചന ഷെട്ടി മാര്‍ഗില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ഒരളെ ആശുപത്രിയില്‍ എത്തിച്ചത്. ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ രോഹന്‍ രൊഹേകര്‍ ഇയാള്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഹോസ്പിറ്റല്‍ നടപടിക്രമങ്ങള്‍ പ്രകാരം രണ്ടുമണിക്കൂറെങ്കിലും മൃതദേഹം കാഷ്വാലിറ്റി വാര്‍ഡില്‍ സൂക്ഷിക്കണമെന്നാണ്. ഏതെങ്കിലും സാഹചര്യത്തില്‍ ജീവന്‍ തിരിച്ചു കിട്ടാനുള്ള സാധ്യതയുണ്ടെങ്കില്‍ നടപ്പാക്കാന്‍ വേണ്ടിയാണിത്. എന്നാല്‍, ഇവിടെ ഡോക്ടര്‍ ഉടന്‍ തന്നെ പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഡെത്ത് റിപ്പോര്‍ട്ടും ഡോക്ടര്‍ ഈ സമയം കൊണ്ട് പൂര്‍ത്തീകരിച്ചിരുന്നതായി പൊലീസും പറയുന്നു.

ആശുപത്രിയിലെ ഒന്നാം നിലയിലെ പോസ്റ്റുമോര്‍ട്ടം വാര്‍ഡിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിനിടെ അറ്റന്‍ഡര്‍മാരാണ് മൃതദേഹത്തിന് ജീവനുള്ളതായി കണ്ടെത്തിയത്. അറ്റന്‍ഡര്‍മാരായ സുഭാഷും സുരേന്ദറും മൃതദേഹത്തിന്റെ അടിവയര്‍ മുകളിലേക്കും താഴേക്കും അനങ്ങുന്നതായി കാണുകയായിരുന്നു. സംഭവം ഉടന്‍ തന്നെ കാഷ്വാലിറ്റിയിലെ ഡോക്ടറെ വിവരം അറിയിക്കുകയും ഡോക്ടര്‍ മോര്‍ച്ചറിയില്‍ കുതിച്ചെത്തുകയും ചെയ്തു. ഇതിനിടയില്‍ ഡോക്ടര്‍ രേഖകള്‍ എല്ലാം നശിപ്പിക്കുകയും കാഷ്വാലിറ്റി ഡയറിയില്‍ ഡോക്ടര്‍ രേഖപ്പെടുത്തിയ കാര്യങ്ങള്‍ മായ്ച്ചു കളയുകയും ചെയ്തു. ഇതിനുശേഷം മറ്റു ഡോക്ടര്‍മാര്‍ എത്തി രോഗിയെ ഇഎന്‍ടി വിഭാഗത്തിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

രോഗിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 45 വയസ്സ് പ്രായം തോന്നിക്കുന്നയാളാണ്. ഇഎന്‍ടി ഡിപ്പാര്‍ട്ട്‌മെന്റില്‍ ചെവി വേദനയ്ക്ക് ചികിത്സയില്‍ കഴിയുകയാണ്. പോഷകാഹാരക്കുറവു കൊണ്ടുണ്ടായ ബോധക്ഷയം ആകാം രോഗിക്കെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News