ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയിൽ പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികൾ ക്രൂരമായ ലൈംഗികപീഡനത്തിനിരയായി. വെസ്റ്റ് ദില്ലിയിൽ നഗ്ലോയി മേഖലയിലെ രണ്ടര വയസുകാരിയും ഈസ്റ്റ് ദില്ലിയിലെ ആനന്ദ് വിഹാർ മേഖലയിലെ അഞ്ചു വയസുകാരിയുമാണ് പീഡനത്തിനിരയായത്. ഇരുവരെയും ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നഗ്ലോയിയിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. അബോധാവസ്ഥയിൽ കിടന്ന പെൺകുട്ടിയെ പ്രദേശവാസികളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആനന്ദ് വിഹാർ മേഖലയിൽ വീട്ടിൽ ഒറ്റയ്ക്കായിരുന്ന പെൺകുട്ടിയെ അയൽക്കാരൻ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ ആനന്ദ് വിഹാർ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ആഴ്ച്ച കേശവപുരത്തുനിന്നുള്ള നാലു വയസുകാരിയും പീഡനത്തിനിരയായിരുന്നു.
Caught on CCTV: 2yr old girl kidnapped by 2 bikers & later raped while playing outside her house in Nangloi, Delhi https://t.co/WCczXU1iT3
— CNN-IBN News (@ibnlive) October 17, 2015
അതേസമയം, കുട്ടികൾക്ക് നേരെയുള്ള പീഡനങ്ങൾ വർദ്ധിക്കുന്നതിൽ ആശങ്കയുണ്ടെന്നും സുരക്ഷ ഒരുക്കുന്നതിൽ ദില്ലി പൊലീസ് പൂർണമായും പരാജയപ്പെട്ടെന്നും മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പറഞ്ഞു. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ലഫ്റ്റനൻറ് ഗവർണറും എന്താണ് ചെയ്യുന്നത്. തുടർച്ചയായി ബലാത്സംഗം ഉണ്ടാകുന്നത് നാണക്കേടും സങ്കടവുമുണ്ടാക്കുന്നതാണെന്നും കേജ്‌രിവാൾ കൂട്ടിച്ചേർത്തു.
Repeated rape of minors is shameful and worrying. Delhi police has completely failed to provide safety. What are PM n his LG doing?
— Arvind Kejriwal (@ArvindKejriwal) October 17, 2015
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here