മിസ്റ്റര്‍ മോഡീ… നിങ്ങളും ലഫ്. ഗവര്‍ണറും എന്തെടുക്കുകയാണെന്നു ചോദിച്ച് കെജ്‌രിവാള്‍; ദില്ലിയില്‍ പെണ്‍കുഞ്ഞുങ്ങളെ പിച്ചിച്ചീന്തുന്നതു കണ്ടിട്ടും നിങ്ങള്‍ കാണാതെ പോവുകയാണോ?

ദില്ലി: തലസ്ഥാനഗരിയില്‍ പെണ്‍കുഞ്ഞുങ്ങളെ കാമവെറിയന്‍മാര്‍ പിച്ചിച്ചീന്തുന്നതു കണ്ടിട്ടും നടപടിയെടുക്കാതെ നിങ്ങള്‍ എന്തെടുക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗിനോടും ചോദിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നാണക്കേടുണ്ടാക്കുന്നതും ആശങ്കയുണര്‍ത്തുന്നതുമായ സംഭവമാണ് കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള പോലീസ് ആഭ്യന്തര വകുപ്പു കൈകാര്യം ചെയ്യുന്ന ദില്ലിയില്‍ സംഭവിക്കുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

സുരക്ഷ നല്‍കുന്ന കാര്യത്തില്‍ ദില്ലി പൊലീസ് പൂര്‍ണ പരാജയമാണ്. ബലാത്സംഗത്തിനിരയായ അഞ്ചുവയസുകാരി ചികിത്സയില്‍ കഴിയുന്ന ജിടിബി ആശുപത്രി സന്ദര്‍ശിച്ച ശേഷമാണ് ട്വീറ്റിലൂടെ കെജ്‌രിവാള്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചത്. പിഞ്ചുകുഞ്ഞുങ്ങള്‍ ബലാത്സംഗത്തനിരയാകുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാവുന്നതോ തുടര്‍ന്നും ഉണ്ടാകാന്‍ പാടില്ലാത്തതോ ആണ്. ഇതിനെതിരായ കര്‍ശന നടപടി സ്വീകരിക്കേണ്ടിയിക്കുന്നെന്ന് അദ്ദേഹം പിന്നീട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ദില്ലിയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പെരുകുന്നതു തടയാനുള്ള നടപടികളെടുക്കുന്നത് ആലോചിക്കാന്‍ പ്രധാനമന്ത്രിയും ലഫ്റ്റനന്റ് ഗവര്‍ണറും കൂടിയിരിക്കേണ്ടതാണ്. ദില്ലിയുടെ സുരക്ഷ കൈയില്‍വച്ചു കൈയും കെട്ടി ഇരിക്കാനല്ല പൊലീസ്. കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെങ്കില്‍ നഗരത്തിന്റെ സുരക്ഷാച്ചുമതലയും പൊലീസ് സേനയെയും ദില്ലി സര്‍ക്കാരിന് കീഴിലാക്കണം. – അദ്ദേഹം പറഞ്ഞു.

പശ്ചിമ ദില്ലിയില്‍ രണ്ടു വയസുകാരിയും ആനന്ദ് വിഹാറില്‍ അഞ്ചു വയസുകാരിയുമാണ് ബലാത്സംഗത്തിന് ഇരയായത്. പശ്ചിമദില്ലിയിലെ നംഗോളിയില്‍ വീടിനു പുറത്തു കളിച്ചുകൊണ്ടുനിന്ന പെണ്‍കുട്ടിയെ രണ്ടു പേര്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. അമിതരക്തസ്രാവം മൂലം പെണ്‍കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ആനന്ദ് വിഹാറില്‍ അഞ്ചു വയസുകാരിയെ മൂന്ന് അയല്‍വാസികളാണ് കൂട്ടബലാത്സംഗം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News