മുംബൈ: പാകിസ്ഥാനി സ്വദേശിയായ മുസ്ലീമെന്നാരോപിച്ച് മലയാളി യുവാവിന് മുംബൈയിൽ പൊലീസിന്റെ ക്രൂരമർദനം. ചാവക്കാട് തിരുവത്ര തെരുവത്ത് വീട്ടിൽ നസീറിന്റെ മകൻ ആസിഫ് ബഷീറിനാണ് മർദ്ദനമേറ്റത്. ശനിയാഴ്ച ബാന്ദ്രയിൽ വച്ചാണ് സംഭവം.
വസ്ത്ര വ്യാപാരവുമായി ബന്ധപ്പെട്ട് ബാന്ദ്രയിൽ ബന്ധുക്കളുടെ കൂടെയാണ് ആസിഫ് താമസിക്കുന്നത്. ആസിഫും സുഹൃത്തും ബന്ധുവിനെ ആശുപത്രിയിൽ സന്ദർശിച്ച് മടങ്ങുമ്പോൾ ഇവരുടെ ബൈക്കിന് മുന്നിലേക്ക് രണ്ടു മദ്യപൻമാർ വീണു. ഇവരെ പിടിച്ചുമാറ്റുന്നതിനിടെ പൊലീസ് എത്തി ആസിഫിനെയും സുഹൃത്തിനെയും സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെ എത്തിച്ചശേഷം വീട്ടുകാരെ ഉൾപ്പെടെ അസഭ്യം വിളിച്ചപ്പോൾ ആസിഫ് എതിർത്ത് സംസാരിച്ചെന്നും തുടർന്ന് പാകിസ്ഥാനി മുസ്ലീം എന്നാരോപിച്ച് ആസിഫിനെ തല്ലിച്ചതച്ചതെന്നും ബന്ധുക്കൾ പറയുന്നു.
മർദനത്തിൽ ഗുരുതര പരുക്കേറ്റ ആസിഫിനെ ആശുപത്രിയിലെത്തിക്കാനോ കേസെടുക്കാനോ ബാന്ദ്ര പൊലീസ് തയ്യാറായില്ലെന്നും ഇവർ ആരോപിക്കുന്നു. രാവിലെ പത്ത് മണിയോടെയാണ് ഇവരെ സ്റ്റേഷനിൽ നിന്ന് വിട്ടയച്ചക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here