‘നിങ്ങളെ ആരെങ്കിലും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചാൽ ഞങ്ങൾക്കെന്ത് ചെയ്യാനാകും’ മാധ്യമപ്രവർത്തകയോട് ബിജെപി നേതാവ്; ഈശ്വരപ്പ ഒരുകാലത്തും വിവേകത്തോടെ സംസാരിച്ചിട്ടില്ലെന്ന് സിദ്ധരാമയ്യ

ബംഗളൂരു: വർധിക്കുന്ന സ്ത്രീപീഡനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകക്ക് ബിജെപി നേതാവ് കെ.എസ് ഈശ്വരപ്പ നൽകിയ മറുപടി വിവാദമാകുന്നു. ‘നിങ്ങളൊരു ചെറിയ പെൺകുട്ടിയാണ്, ആരെങ്കിലും നിങ്ങളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചാൽ ഞങ്ങൾക്കെന്ത് ചെയ്യാനാകും. എന്താണ് വേണ്ടതെന്ന് നിങ്ങൾ പറയൂ, ഞങ്ങൾ അത് ചെയ്യാം’ ഈശ്വരപ്പ പറയുന്നു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് പ്രതിപക്ഷം ശക്തമാകാത്തതാണോ പീഡനങ്ങൾ വർധിക്കുന്നതിനുള്ള കാരണമെന്നായിരുന്നു ചോദ്യം.

പരാമർശം വിവാദമായതോടെ പരാമർശത്തിൽ വിശദീകരണവുമായി ഈശ്വരപ്പ രംഗത്തെത്തി. മാധ്യമങ്ങൾ ആശയക്കുഴപ്പം ഉണ്ടാക്കുകയാണ്. സ്ത്രീകളെ സഹോദരികളായാണ് കാണുന്നത്. സ്ത്രീസുരക്ഷക്കായി പ്രതിപക്ഷം ആവശ്യമായത് ചെയ്യുമെന്നും പരാമർശത്തിൽ മാപ്പുപറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീപീഡന വിഷയത്തിൽ സംസ്ഥാന സർക്കാർ എന്തു നടപടിയെടുത്തുവെന്നും ഈശ്വരപ്പ ചോദിച്ചു.

ഈശ്വരപ്പ ഒരുകാലത്തും വിവേകത്തോടെ സംസാരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ സംഭവത്തോട് പ്രതികരിച്ചു. നിയമസഭാ കൗൺസിൽ പ്രതിപക്ഷ നേതാവായിരിക്കാൻ ഈശ്വരപ്പ യോഗ്യനല്ലെന്ന് കെ.പി.സി.സി വനിതാ പ്രസിഡന്റ് ലക്ഷ്മി ഹെബ്ബാൽകർ പറഞ്ഞു. സംഭവത്തിൽ മാപ്പുപറയണമെന്നും ഈശ്വരപ്പയെ പുറത്താക്കാൻ ബി.ജെ.പി ആർജവം കാണിക്കണമെന്നും ജെ.ഡി.എസ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News