അമൃത്‌സർ: മോഷണക്കുറ്റം ആരോപിച്ച് തൊഴിലാളിയെ കയറിൽ കെട്ടിത്തൂക്കിയിട്ട് മർദിച്ച് കൊലപ്പെടുത്തി. പഞ്ചാബിലെ അമൃത്‌സറിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ബീഹാർ സ്വദേശിയായ റാം സിംഗ് എന്ന തൊഴിലാളിയെയാണ് തൊഴിലുടമ ക്രൂരമായി മർദിച്ചു കൊന്നത്. റാം ജോലി ചെയ്തിരുന്ന ഫാക്ടറിക്കുള്ളിൽ വച്ച് തന്നെയാണ് സംഭവം. റാമിനെ കെട്ടിത്തൂക്കി മർദിക്കുന്നതിന്റെ 34 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
ചിലർ വീട്ടിലെത്തി ഭർത്താവിനെ പിടിച്ചുകൊണ്ടു പോവുകയായിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിൽ മൊഴിനൽകിയിട്ടുണ്ട്. വ്യാഴാഴ്ച വീട്ടിൽനിന്ന് പിടിച്ചുകൊണ്ടുപോയ റാമിന്റെ മൃതദേഹം അടുത്ത ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് മർദനവിവരം പുറത്തുവന്നത്.
സംഭവത്തിന് പിന്നിൽ ഫാക്ടറിയുടമ ജസ്പ്രീത് സിങ് എന്നയാളാണെന്നും ഇയാൾ ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here