ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള പട്ടിക പുറത്തുവിട്ടു; ക്രിസ്റ്റ്യാനോയും നെയ്മറും മെസ്സിയും മുന്‍പന്തിയില്‍

സൂറിച്ച്: ഈവര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നവരുടെ പട്ടിക ഫിഫ പുറത്തുവിട്ടു. 23 പേരുടെ പട്ടികയാണ് ഫിഫ പുറത്തുവിട്ടത്. നവംബര്‍ 30ന് ഈ 23 പേരില്‍ നിന്ന് മൂന്നു പേരുടെ ചുരുക്കപ്പട്ടിക പുറത്തുവിടും. റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബാഴ്‌സലോണ താരം ലിയോണല്‍ മെസ്സി, നെയ്മര്‍ എന്നിവരാണ് പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ക്രിസ്റ്റ്യാനോക്കും മെസ്സിക്കും തന്നെയാണ് സാധ്യത കല്‍പിക്കപ്പെടുന്നത്. എന്നാല്‍ മെസ്സിക്കൊപ്പം നെയ്മറും പുരസ്‌കാര പട്ടികയില്‍ സ്ഥാനം നേടിയിട്ടുണ്ട്. മികച്ച പരിശീലകരുടെ പട്ടികയില്‍ ചെല്‍സി പരിശീലകന്‍ ജോസ് മൗറിഞ്ഞോയും ഉള്‍പ്പെട്ടിട്ടുണ്ട്. ജനുവരി 11ന് പുരസ്‌കാര ജേതാക്കളുടെ പേരുകള്‍ പ്രഖ്യാപിക്കും.

കഴിഞ്ഞ ഏഴുവര്‍ഷമായി മെസ്സിയും ക്രിസ്റ്റ്യാനോയുമാണ് പുരസ്‌കാരം നേടിയിട്ടുള്ളത്. മെസ്സി നാലു പുരസ്‌കാരവും ക്രിസ്റ്റിയാനോ മൂന്നു പുരസ്‌കാരവും നേടിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ക്രിസ്റ്റ്യാനോ ആണ് പുരസ്‌കാരം നേടിയത്.
അര്‍ജന്റീനയുടെ സെര്‍ജിയോ അഗ്യൂറോ, വെയ്ല്‍സിന്റെ റയല്‍ മാഡ്രിഡ് താരം ഗാരെത് ബെയ്ല്‍, ഫ്രാന്‍സിന്റെ റയല്‍ താരം കരിം ബെന്‍സേമ, ബെല്‍ജിയം താരം കെവിന്‍ ഡി ബ്രൂയിന്‍, എഡെന്‍ ഹസാര്‍ഡ്, സ്വീഡന്റെ സ്ലാട്ടന്‍ ഇബ്രാഹിമോവിച്, സ്‌പെയിനിന്റെ ആേ്രന്ദ ഇനിയേസ്റ്റ, ജര്‍മനിയുടെ ടോണി ക്രൂസ്, പോളണ്ടിന്റെ റോബര്‍ട് ലെവന്‍ഡോവ്‌സ്‌കി, അര്‍ജന്റീനയുടെ ഹവിയര്‍ മഷരാനോ, ജര്‍മനിയുടെ തോമസ് മുള്ളര്‍, മാനുവല്‍ ന്യൂവര്‍, ഫ്രാന്‍സിന്റെ യുവന്റസ് താരം പൗള്‍ പോഗ്ബ, ക്രൊയേഷ്യയുടെ ഐവാന്‍ റാകിടിച്, ഹോളണ്ട് താരം ആര്യന്‍ റോബന്‍, കൊളംബിയയുടെ ഹാമെഷ് റോഡ്രിഗസ്, ചിലിയുടെ അലക്‌സിസ് സാഞ്ചേസ്, ഉറുഗ്വായ് താരം ലൂയി സുവാരസ്, ഐവറി കോസ്റ്റിന്റെ യായാ ടുറേ, ചിലിയുടെ ആര്‍ട്ടുറോ വിദാല്‍ എന്നിവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News