ദില്ലി: ദാദ്രി ബീഫ് കൊലപാതകത്തെയും കൽബുർഗിയുടെ കൊലപാതകത്തേയും ന്യായീകരിച്ച് വീണ്ടും ആർഎസ്എസ്. ദാദ്രി സംഭവത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി മതേതരവാദികൾ ഉപയോഗിക്കുകയാണെന്നും ഇത്തരം സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും ആർഎസ്എസ് അഭിപ്രായപ്പെടുന്നു. മുഖപത്രമായ ഓർഗനൈസറിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
ഇത്തരം കൊലപാതകങ്ങൾ നേരത്തെ സംഭവിച്ചിട്ടേയില്ലെന്ന രീതിയിലാണ് ഹിന്ദു വിശ്വാസങ്ങൾക്ക് നേരെ കടന്നാക്രമണം നടത്തുന്നത്. ഗോദ്രയിൽ കർസേവകർ കൊല്ലപ്പെട്ടപ്പോഴും സിഖുകാർ കൂട്ടക്കൊല ചെയ്യപ്പെട്ടപ്പോഴും ഇത്തരക്കാർ എവിടെയായിരുന്നെന്നും മുഖപത്രം ചോദിക്കുന്നു. ദാദ്രി കൊപപാതകം സ്വതന്ത്ര ഇന്ത്യ കാണാത്ത തരത്തിലുള്ളതല്ലെന്നും ആർഎസ്എസ് മറ്റൊരു ലേഖനത്തിൽ വ്യക്തമാക്കുന്നു.
നേരത്തെ ആർഎസ്എസിന്റെ ഹിന്ദി മുഖപത്രമായ പാഞ്ചജന്യത്തിലും ദാദ്രി സംഭവത്തെ ന്യായീകരിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here