കെഎസ്ആർടിസി ബസിടിച്ച് യുവതി മരിച്ച സംഭവം; തമ്പാനൂർ സ്റ്റാന്റിൽ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

തിരുവനന്തപുരം: കെഎസ്ആർടിസി ബസിടിച്ച് യുവതി മരിച്ച സംഭവത്തിൽ തമ്പാനൂർ ബസ് സ്റ്റാന്റിൽ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം. ബസിടിച്ച അമ്മയെയയും കുഞ്ഞിനെയും കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ അധികൃതർ തയ്യാറായില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.

ഇന്നലെ തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിനുള്ളിലായിരുന്നു സംഭവം. കൊല്ലം നിലമേൽ മഹേഷ് ഭവനിൽ മധുസൂദനൻ നായരുടെയും സുശീലയുടെയും മകൾ മഞ്ജുഷ (28) യാണ് മരിച്ചത്. തൊടുപുഴ ഡിപ്പോയിൽ നിന്നുള്ള ബസ് പിന്നിലോട്ടെടുക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. യുവതിയുടെ കൈയിലുണ്ടായിരുന്ന മൂന്നുവയസുകാരി മകൾ അഹല്യ പരുക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. സംഭവത്തിൽ ബസിന്റെ ഡ്രൈവറെയും കണ്ടക്ടറെയും ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News