ദില്ലി: ഉത്തർപ്രദേശിലെ ദാദ്രി ബീഫ് കൊലപാതകം ആസൂത്രിതമാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ റിപ്പോർട്ട്. കുടുംബാംഗങ്ങൾ ഉറങ്ങുമ്പോഴാണ് മുഹമ്മദ് അഖ്ലാഖിനെ കൊല്ലാൻ ആളുകളെത്തിയതെന്നും ഇത് കൃത്യമായ ആസൂത്രണമില്ലാതെ നടക്കില്ലെന്നും കമ്മീഷൻ കണ്ടെത്തി. റിപ്പോർട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമർപ്പിച്ചു.
സെപ്തംബർ 28ന് നടന്ന സംഭവത്തിൽ 10 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി പ്രാദേശിക നേതാക്കളടക്കം പത്തു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതികളായ ശ്രീ ഓം, വിവേക്, ഗൗരവ്, സൗരഭ്, സന്ദീപ്, രൂപേന്ദ്ര, ശിവം, വിശാൽ തുടങ്ങിയവരാണ് അറസ്റ്റിലായത്. പ്രാദേശിക ബിജെപി നേതാവ് സഞ്ജയ് റാണയുടെ മകനാണ് വിശാൽ റാണ.
വിശാൽ ആണ് കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകരിലൊരാളെന്നാണ് പൊലീസ് പറയുന്നത്. മുഹമ്മദ് അഖ്ലാഖിനെയും കുടുംബത്തെയും ആക്രമിക്കാൻ ഇയാളുടെ നേതൃത്വത്തിൽ രഹസ്യ യോഗം വിളിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പശുക്കളെ കൊല്ലുന്ന പാപികളെ വധിക്കാൻ വേദങ്ങൾ നിർദ്ദേശിക്കുന്നുണ്ടെന്ന് സംഭവത്തെ ന്യായീകരിച്ച് ആർഎസ്എസ് രംഗത്തെത്തിയിരുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here