കേന്ദ്രത്തിന്റെ വർഗീയ ഫാസിസ്റ്റ് നയങ്ങളിൽ പ്രതിഷേധിച്ച് എഴുത്തുകാർ; കേന്ദ്ര സാഹിത്യ അക്കാദമിക്ക് മുന്നിൽ പ്രതിഷേധം

ദില്ലി: കേന്ദ്ര സർക്കാരിന്റെ വർഗീയ ഫാസിസ്റ്റ് നയങ്ങളിൽ പ്രതിഷേധിച്ച് ദില്ലിയിൽ സാഹിത്യകാരൻമാരുടെ പ്രതിഷേധം. കേന്ദ്ര സാഹിത്യ അക്കാദമിക്ക് മുന്നിലാണ് പ്രതിഷേധം നടന്നത്. രാജ്യത്തെ ഫാസിസ്റ്റ് നയങ്ങൾക്കെതിരേ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് എഴുത്തുകാർ അക്കാദമിക്ക് കത്തു നൽകുകയും ചെയ്തിട്ടുണ്ട്.

സാഹിത്യകാരന്മാർ പുരസ്‌കാരങ്ങൾ തിരിച്ചു നൽകുന്നതിൽ പ്രതിഷേധിച്ച് ബിജെപി അനുകൂല സംഘടനകളും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സാഹിത്യകാരന്മാരുടെ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്നും പുരസ്‌കാരങ്ങൾ മടക്കി നൽകുന്നത് രാജ്യത്തോടുള്ള അനാദരവാണെന്നുമാണ് ഇവരുടെ വാദം.

 

എഴുത്തുകാർ പുരസ്‌ക്കാരങ്ങൾ തിരിച്ച് നൽകുന്നതിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ അടിയന്തരയോഗം ആരംഭിച്ചു. സിപിഐ നേതാവും യുക്തിവാദിയുമായിരുന്ന ഗോവിന്ദ് പൻസാരെ, യുക്തിവാദി നരേന്ദ്ര ദാബോൽക്കർ, ചിന്തകൻ എംഎം കുൽബർഗി എന്നിവരുടെ കൊലപാതകത്തിലും ദാദ്രി സംഭവത്തിലും പ്രതിഷേധിച്ച് മലയാളികളായ സച്ചിദാനന്ദനും പികെ പാറക്കടവും അക്കാദമി അംഗത്വം രാജിവെച്ചിരുന്നു. സാറ ജോസഫടക്കം നിരവധി പേർ അക്കാദമി അവാർഡുകൾ തിരിച്ചുകൊടുക്കുകയും ചെയ്തു.

കവി സച്ചിദാനന്ദൻ അക്കാദമി അംഗത്വം രാജിവച്ചപ്പോൾ മറ്റു പല സാഹിത്യകാരന്മാരും അക്കാദമി നൽകിയ പുരസ്‌ക്കാരങ്ങൾ തിരിച്ചേൽപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് യോഗം ചേരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here