ലഖ്‌നൗ: ലൈംഗികമായി പീഡിപ്പിച്ച വ്യക്തിയുടെ മകനെ കൊലപ്പെടുത്തി 13കാരിയുടെ പ്രതികാരം. ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസമാണ് സംഭവം. കുറ്റസമ്മതം നടത്തിയ പെൺകുട്ടിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വൈറ്റ്‌നറിന് അടിമയായ പെൺകുട്ടിയെ അയൽവാസിയായ റിങ്കു എന്നയാൾ തിങ്കളാഴ്ചയാണ് പീഡിപ്പിച്ചത്. വൈറ്റ്‌നർ നൽകിയ ശേഷമായിരുന്നു പീഡനം. തുടർന്ന് വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടി, ചൊവ്വാഴ്ച വൈകുന്നേരം റിങ്കുവിന്റെ മകൻ അമിതിനെ കളിക്കാനെന്ന വ്യാജേന ഒറ്റപ്പെട്ട ഒരു സ്ഥലത്ത് എത്തിച്ച ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം കല്ല് കൊണ്ട് അടിച്ച് വികൃതമാക്കിയ ശേഷം ഒരു ബാഗിലാക്കി കുഴിച്ചിടുകയായിരുന്നു.
അടുത്ത ദിവസം മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ നായ്ക്കൾ പുറത്തെടുത്തപ്പോഴാണ് കുട്ടി കൊല്ലപ്പെട്ട വിവരം നാട്ടുകാർ അറിയുന്നതെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിക്കൊപ്പമാണ് കുട്ടിയെ അവസാനമായി കണ്ടതെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരവും കൊലയെ കുറിച്ചും പുറത്തറിയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here