ഫസല്‍ വധത്തില്‍ കാരായിമാര്‍ക്ക് പങ്കില്ലെന്ന് വെളിപ്പെടുത്തല്‍; സിബിഐ രേഖപ്പെടുത്തിയത് തന്റെ വ്യാജമൊഴി: ഫസലിന്റെ സഹോദരന്‍ കൈരളി ന്യൂസ് ഓണ്‍ലൈനിനോട്‌

കണ്ണൂര്‍: തലശ്ശേരി ഫസല്‍ വധക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. സിബിഐ രേഖപ്പെടുത്തിയത് തന്റെ വ്യാജമൊഴിയെന്ന് കൊല്ലപ്പെട്ട ഫസലിന്റെ സഹോദരന്‍ അബ്ദുല്‍ റഹ്മാന്‍. സിബിഐ നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അബ്ദുല്‍ റഹ്മാന്‍ കൈരളി ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ഈ വ്യാജമൊഴി പ്രകാരമാണ് സിബിഐ പ്രതികളെ അറസ്റ്റ് ചെയ്തതെന്നും ഫസലിന്റെ സഹോദരന്‍ വെളിപ്പെടുത്തി.

പെരുങ്ങത്തൂര്‍ സ്വദേശികളായ രണ്ടുപേര്‍ രാവിലെ വരുന്ന വഴി ഫസലിന്റെ കൊലയാളികളെ കണ്ടു. വരുന്ന വഴി കുറച്ചാളുകള്‍ നില്‍ക്കുന്നത് കണ്ടു. അവരുടെ വാഹനത്തിന്റെ നമ്പര്‍ രേഖപ്പെടുത്തി തന്നോട് അറിയിച്ചു. അതിന്‍പ്രകാരം താന്‍ മൊഴി നല്‍കിയെന്നാണ് സിബിഐ പറയുന്നത്. ഇതനുസരിച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തു എന്നുമാണ് സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ പെരുങ്ങത്തൂര്‍ സ്വദേശികളാരും തന്നെ വന്ന് കണ്ടിട്ടില്ലായെന്നും താന്‍ അങ്ങനെ ഒരു മൊഴി അന്വേഷണ സംഘത്തിന് നല്‍കിയിട്ടില്ലെന്നും അബ്ദുള്‍റഹ്മാന്‍ കൈരളി ന്യൂസ് ഓണ്‍ലൈനിനോട് വ്യക്തമാക്കി.

ഫസല്‍ വധത്തിനുപിന്നില്‍ ആര്‍എസ്എസ് ആണെന്ന് സംശയമുണ്ട്. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും പ്രതിപക്ഷനേതാവിനെയും സമീപിക്കും. സിപിഐഎം നേതാക്കളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും അന്വേഷണസംഘം രാഷ്ട്രീയ പ്രേരിതമായി പ്രതിചേര്‍ത്തതാണ്. കേസിലെ എല്ലാഘട്ടത്തിലും തനിക്കും കുടുംബത്തിനും ആവശ്യമായ സഹായങ്ങള്‍ നല്‍കിയത് കാരായി രാജനാണെന്നും കൈരളി ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ അബ്ദുള്‍റഹ്മാന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News