ഗീത ഞങ്ങളുടെ ‘ഡോളി’; അവകാശവാദവുമായി യുപിയിലെ ദമ്പതികൾ; ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറാണെന്ന് ബാഹുൽ സിംഗ്

ദില്ലി: പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തിയ ബധിരയും മൂകയുമായ പെൺകുട്ടി ഗീത തങ്ങളുടെ മകളാണെന്ന അവകാശവാദവുമായി ഉത്തർപ്രദേശിലെ ദമ്പതികൾ രംഗത്ത്. യുപി സ്വദേശിയായ ബാഹുൽ സിംഗും ഭാര്യയുമാണ് ഗീത തങ്ങളുടെ മകൾ ഡോളിയാണെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. ഗീത മകളാണെന്ന് തെളിയിക്കാൻ ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറാണെന്നും ബാഹുൽ വ്യക്തമാക്കി.

2000 നവംബർ 11നാണ് തന്റെ മകളെ കാണാതായതെന്നും ഇക്കാര്യം ചൂണ്ടിക്കാണിച്ച് ബാർല പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെന്നും ഇയാൾ പറഞ്ഞു. ഗീത തങ്ങളുടെ മകളാണെന്ന അവകാശവാദവുമായി പ്രതാപ്ഗാർഗ് സ്വദേശികളായ കുടുംബവും നേരത്തെ രംഗത്തെത്തിയിരുന്നു.

15 വർഷങ്ങൾക്കു മുൻപ് പാകിസ്ഥാനിൽ എത്തിയ ഗീതയെ കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെത്തിച്ചത്. എന്നാൽ പിതാവെന്ന് അവകാശപ്പെട്ടെത്തിയ ജാനാർദൻ മഹാതോയെ ഗീത തിരിച്ചറിഞ്ഞിരുന്നില്ല. ലുധിയാനയിൽവച്ച് ഗീത കൂട്ടം തെറ്റിപ്പോവുകയായിരുന്നെന്നാണ് ജനാർദൻ മഹാതോയുടെ അവകാശവാദം. ജലന്ധറിനടുത്ത് കർത്താർപൂരിൽ വൈശാഖി ഉത്സവത്തിനിടെ താൻ കൂട്ടം തെറ്റിപ്പോവുകയായിരുന്നെന്നും അതിർത്തി കടന്നു പാകിസ്ഥാനിൽ എത്തുകയായിരുന്നെന്നുമാണ് ഗീതയുടെ ഓർമ. ചെറുപ്രായത്തിൽ പാക്കിസ്ഥാനിൽ എത്തിപ്പെട്ട ഗീതയെ സംരക്ഷിച്ചത് കറാച്ചിയിലെ ഈദ് ഫൗണ്ടഷൻ എന്ന സാമൂഹ്യ സംഘടനയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News