തിരുവനന്തപുരം: സംഘപരിവാർ സംഘടനകളുടെ വർഗീയ അജണ്ടകളോട് മുഖ്യമന്ത്രി ഉമ്മൻചാണ്ടി സ്വീകരിക്കുന്ന സമീപനങ്ങൾക്കെതിരെ സിപിഐഎം പിബി അംഗം പിണറായി വിജയൻ.
‘സംഘപരിവാറിന്റെ വർഗീയ അജണ്ട രാജ്യത്താകെ അസ്വസ്ഥത സൃഷ്ടിക്കുമ്പോൾ ഉമ്മൻചാണ്ടി ഒന്നും കണ്ടില്ലെന്നു നടിക്കുകയാണ്. ഭയപ്പെടുത്തുന്ന അസഹിഷ്ണുത രാജ്യത്തെ ഗ്രസിക്കുമ്പോൾ രാഷ്ട്രപതിക്ക് പലയാവർത്തി പ്രതികരിക്കേണ്ടി വന്നു. ഉമ്മൻചാണ്ടി പറയുന്നത്, കേരളത്തിലെ കാര്യമേ തനിക്കു പറയാനാവൂ എന്നാണ്. ആർഎസ്എസുമായുള്ള രഹസ്യ ബന്ധം കാത്തു സൂക്ഷിക്കാനുള്ള വ്യഗ്രതയല്ലാതെ മറ്റെന്താണ് ഈ നിസ്സഹായതാ പ്രകടനം? ‘- പിണറായി വിജയൻ ചോദിക്കുന്നു.
‘മതസൗഹാർദം കാത്തു സൂക്ഷിക്കാൻ സ്വജീവൻ ത്യജിച്ചും രംഗത്തിറങ്ങണം എന്ന് ആഹ്വാനം ചെയ്തതാണ്: അത് പ്രാവർത്തികമാക്കിയതാണ് സിപിഐഎമ്മിന്റെ പാരമ്പര്യം. അത് കൊണ്ട് ഉമ്മൻ ചാണ്ടിയുടെ മൗനമല്ല, മൃദുവാക്കുകളല്ല ഞങ്ങളിൽ നിന്ന് ഉണ്ടാവുക. മനുഷ്യനെ കൊല്ലുന്ന വർഗീയതയോട് ഒരു ദാക്ഷിണ്യവും ഞങ്ങളിൽ നിന്ന് പ്രതീക്ഷിക്കരുത്.’-പിണറായി വിജയൻ ഫേസ്ബുക്കിലൂടെ പറഞ്ഞു.
“പ്രശ്നത്തിൽ സിപിഎമ്മുകാർ ഉപയോഗിക്കുന്ന ഭാഷ തനിക്കു പറയാനാവില്ല. കേരളത്തിലെ കാര്യമേ തനിക്കു പറയാനാവൂ. ദേശീയ തലത്തിലുള്ള …
Posted by Pinarayi Vijayan on Wednesday, October 28, 2015
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here