കോഴിക്കോട് മുക്കത്ത് മിശ്രവിവാഹിതരായ ദമ്പതിമാര്‍ക്കു നേരെ സദാചാര ആക്രമണം; യുവതിയുടെ വസ്ത്രം വലിച്ചുകീറാന്‍ ശ്രമം

കോഴിക്കോട്: മിശ്രവിവാഹിതരായ ദമ്പതിമാര്‍ക്ക് നേരെ സദാചാരപൊലീസിന്റെ ആക്രമണം. മുക്കം അഗസ്ത്യന്‍മുഴിയില്‍ വൈകിട്ടാണ് സംഭവം. കുളിക്കുന്നത് ഒളിഞ്ഞുനോക്കാന്‍ ശ്രമിച്ച നാട്ടുകാരനെ കൈയ്യോടെ ദമ്പതിമാര്‍ പിടികൂടി. യുവതിയുടെ വസ്ത്രം വലിച്ച് അഴിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ആക്രമിക്കുകയും ചെയ്തു. നാട്ടുകാരനായ മാണി എന്നയാള്‍ക്കെതിരെ യുവദമ്പതിമാര്‍ പൊലീസില്‍ പരാതി നല്‍കി. മുക്കം സ്വദേശികളായ അബി – സുബിഷ ദമ്പതിമാരാണ് പൊലീസിനെ സമീപിച്ചത്.

ഒളിഞ്ഞുനോക്കിയ മാണിയെ ഭര്‍ത്താവ് അബി കൈയ്യോടെ പിടികൂടി. തുടര്‍ന്ന് വാക്കേറ്റവും അക്രമവും മാണിയുടെ നേതൃത്വത്തില്‍ ഉണ്ടായി. മാണി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. വിട്ടില്ലെങ്കില്‍ ടിപ്പര്‍ ഇടിച്ച് കൊന്നുകളയും എന്ന് മാണി ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറയുന്നു. ഒളിഞ്ഞുനോട്ടം, ആക്രമിക്കാന്‍ ശ്രമിക്കല്‍, സ്ത്രീയ്‌ക്കെതിരായ അതിക്രമം, ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചാണ്ടിക്കാട്ടി അബിയും സുബിഷയും മുക്കം പൊലീസില്‍ പരാതി നല്‍കി. കുറച്ചുനാളായി ഇവര്‍ക്കെതിരെ ആക്ഷേപ ശ്രമമുണ്ടായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

മിശ്രവിവാഹിതരായ യുവദമ്പതിമാര്‍ മുക്കത്തെ ഒരു വീട്ടിലാണ് വര്‍ഷങ്ങളായി താമസം. ഇവരുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും വീട്ടില്‍ വരുന്നത് പതിവാണ്. ഇത് അനാശാസ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമാണോ എന്ന് പരിശോധിക്കാനാണ് വീടിന്റെ പരിസരത്ത വന്നത് എന്നാണ് പിടികൂടപ്പെട്ട അഗസ്ത്യമൂഴി സ്വദേശി മാണി ദമ്പതിമാരോട് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News