തൃശൂർ: ചന്ദ്രബോസ് വധക്കേസിൽ ഒന്നാം സാക്ഷി അനൂപിന്റെ സാക്ഷി വിസ്താരം പൂർത്തിയായി. രണ്ടു ദിവസമാണ് അനൂപിന്റെ പ്രതിഭാഗം വിസ്താരം നീണ്ടത്. വിചാരണയുടെ ആദ്യദിനം നിസാമിന് അനുകൂലമായി മൊഴി നൽകിയ അനൂപ് മൊഴി മാറ്റിയതിന് കോടതിയിൽ മാപ്പപേക്ഷ നൽകി.
അതേസമയം, പുറംവേദനയും തലവേദനയും ഉള്ളതിനാൽ ചികിത്സ വേണമെന്ന നിസാമിന്റെ ആവശ്യം അംഗീകരിച്ച കോടതി ആവശ്യമായ ചികിത്സ നൽകാനും നിർദ്ദേശം നൽകി. കേസിലെ രണ്ടാം സാക്ഷി അജീഷിന്റെ വിസ്താരം ഇന്ന് തുടങ്ങും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here