ശാശ്വതീകാനന്ദയെ കൊന്നതാണെന്ന് ഊമക്കത്തു കിട്ടിയെന്ന് സി കെ വിദ്യാസാഗര്‍; പകര്‍പ്പ് പീപ്പിളിന്; കത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയതാണെന്നു കാട്ടി തനിക്ക് ഊമക്കത്തു ലഭിച്ചിരുന്നെന്ന് എസ്എന്‍ഡിപി യോഗം മുന്‍ പ്രസിഡന്റ് അഡ്വ. സി കെ വിദ്യാസാഗര്‍ പീപ്പിള്‍ ടിവിയോട്. കത്തിലുള്ള പേരുകള്‍ ഈ ഘട്ടത്തില്‍ വെളിപ്പെടുത്താനാകില്ലെന്നും വിദ്യാസാഗര്‍ പീപ്പിളിന്റെ ന്യൂസ് ആന്‍ഡ് വ്യൂസില്‍ പറഞ്ഞു. ശാശ്വതീകാനന്ദയുടെ കൊലപാതകം സംബന്ധിച്ച് പുനരന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ട സാഹചര്യത്തില്‍ നിര്‍ണായകമാണ് വിദ്യാസാഗറിന്റെ വെളിപ്പെടുത്തല്‍.

ശാശ്വതീകാനന്ദയ്ക്കു പാലില്‍ എന്തോ വസ്തു കലക്കിക്കൊടുത്തിരുന്നെന്നും കുളിക്കടവില്‍ കണ്ട രക്തം ശാശ്വതീകാനന്ദയുടേതല്ലെന്നും വിദ്യാസാഗര്‍ പറഞ്ഞു. കത്ത് യഥാസമയം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൈമാറും. കൊലപാതത്തിന് ദൃക്‌സാക്ഷിയായ ഒരാളുടേതന്ന നിലയിലെ വെളിപ്പെടുത്തലുകളാണ് കത്തിലുള്ളതെന്നും സൂചനയുണ്ട്.

കത്തിന്റെ പകര്‍പ്പ് പീപ്പിള്‍ ടിവിക്കു ലഭിച്ചു. ഞെട്ടിക്കുന്ന വിവരങ്ങളാണ് കത്തിലുള്ളത്. അതേസമയം, പല പേരുകളും ഈ സാഹചര്യത്തില്‍ വെളിപ്പെടുത്താനാകില്ല. വിദ്യാസാഗറിന്റെ അഭ്യര്‍ഥന കൂടി മാനിച്ച് ഈ കത്തിലെ വിവരങ്ങള്‍ പുറത്തുവിടുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here