കിംഗ് ഖാന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

1965 നവംബര്‍ രണ്ടിന് ദില്ലിയിലായിരുന്നു താജ് മുഹമ്മദ് ഖാനിന്റെയും ലത്തീഫ് ഫാത്തിമയുടെയും മകനായി ഷാരൂഖിന്റെ ജനനം

അഞ്ചുവയസുവരെ മംഗലാപുരത്താണ് വളര്‍ന്നത്. മുത്തച്ഛന്‍ മംഗലാപുരം തുറമുഖത്തെ ചീഫ് എന്‍ജിനീയറായിരുന്നു

ഹൈദരാബാദുകാരിയായിരുന്നു മാതാവ്. പിതാവ് പത്താനും മുത്തശ്ശി കാശ്മീരിയും. ഇന്ത്യയിലെങ്ങും വേരുകളുള്ള കുടുംബം.

മാതാപിതാക്കളുടെ അകാലമരണമാണ് ഷാരൂഖിനെ കഠിനാധ്വാനിയാക്കിയത്.

a10

സഹോദരി ഷഹ്നാസിനൊപ്പം

ദില്ലി സെന്റ് കൊളംബസ് സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. സ്‌പോര്‍ട്‌സിലും പഠനത്തിലും ഒന്നുപോലെ സമര്‍ഥനായിരുന്നു കുഞ്ഞു ഷാരൂഖ്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ സമര്‍ഥനായ വിദ്യാര്‍ഥിക്കുള്ള രാമന്‍ സുബ്രഹ്മണ്യന്‍ സമ്മാനം നേടി.

ദില്ലി ജാമിയ മിലിയ സര്‍വകലാശാലയില്‍നിന്ന് മാധ്യമപ്രവര്‍ത്തനത്തിലും ചലച്ചിത്രനിര്‍മാണത്തിലുമാണ് ബിരുദം നേടിയത്.

ദില്ലി തിയേറ്റര്‍ ആക്ഷന്‍ ഗ്രൂപ്പിലെ സജീവ പ്രവര്‍ത്തകനായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here