താലിബാന്റെ കൊടുംക്രൂരത വീണ്ടും; അഫ്ഗാനിസ്ഥാനില്‍ യുവതിയെ കല്ലെറിഞ്ഞ് കൊന്നു; ദ്യശ്യങ്ങള്‍ യുട്യൂബില്‍

തീവ്രവാദസംഘടനയായ താലിബാന്റെ കൊടുംക്രൂരത വീണ്ടും. 19കാരിയായ റുക്‌സാന എന്ന യുവതിയെ അഫ്ഗാന്‍ താലിബാന്‍ കല്ലെറിഞ്ഞ് കൊന്നു. അഫ്ഗാനിസ്ഥാനിലെ ഘോര്‍ പ്രവിശ്യയിലാണ് ക്രൂരകൃത്യം അരങ്ങേറിയത്.

19കാരിയായ പെണ്‍കുട്ടിയെ ആവളുടെ ആഗ്രഹത്തിന് വിരുദ്ധമായി വിവാഹം കഴിപ്പിച്ചു വിട്ടു. എന്നാല്‍ ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ യുവതി തയ്യാറായില്ല. മറ്റൊരാലുമായി ജീവിക്കാന്‍ തയ്യാറെടുത്തതാണ് താലിബാന്റെ പ്രകോപനത്തിന് കാരണമായത്. ആളില്ലാത്ത പ്രദേശത്ത് കുഴിയില്‍ തള്ളിയ ശേഷം യുവതിയെ കല്ലെറിഞ്ഞ് കൊല്ലുകയായിരുന്നു. ഇതിന്റെ 46 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ മണിക്കൂറുകള്‍ക്ക് മുമ്പ് യുട്യൂബില്‍ അപ്‌ലോഡ് ചെയ്യപ്പെട്ടു. സെന്‍ട്രല്‍ അഫ്ഗാന്റെ സമീപ പ്രദേശമായ ഘാലിമീന്‍ ഗ്രാമത്തിലാണ് സംഭവം.

സംഭവത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. താലിബാന്‍ കോടതിയുടെ വിധി നടപ്പാക്കുകയാണ് ചെയ്തതെന്ന് താലിബാന്‍ വ്യക്തമാക്കി.

യുട്യൂബില്‍ അപ്‌ലോഡ് ചെയ്യപ്പെട്ട താലിബാന്റെ കൊടുംക്രൂരതയുടെ വീഡിയോ കാണാം.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here