തോറ്റ വനിതാ സ്ഥാനാര്‍ത്ഥിയെ അപമാനിച്ച് ലീഗിന്റെ വൈകൃതം വീണ്ടും; മാട്ടൂലിനു പിന്നാലെ പരിയാരത്തും സമാന സംഭവം; മൃഗസമാനമായ മുഖംമൂടിയും പര്‍ദ്ദയുമായി ലീഗ് പ്രവര്‍ത്തകര്‍

കണ്ണൂര്‍: തെരഞ്ഞെടുപ്പില്‍ തോറ്റ വനിതാ സ്ഥാനാര്‍ത്ഥിയെ അപമാനിച്ച് വീണ്ടും ലീഗ്. കണ്ണൂര്‍ മാട്ടൂലിന് സമാനമായ സംഭവം അരങ്ങേറിയത് പരിയാരം പഞ്ചായത്തിലാണ്. പരിയാരം പഞ്ചായത്തിലെ തിരുവട്ടൂര്‍ 2-ാം വാര്‍ഡില്‍ മത്സരിച്ച് തോറ്റ വനിതാ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ ആണ് ലീഗ് പ്രവര്‍ത്തകര്‍ അപമാനിച്ചത്.

മൃഗസമാനമായ മുഖം മൂടിയും പര്‍ദ്ദയും ധരിച്ച് പെണ്‍വേഷം കെട്ടിയാണ് ലീഗ് പ്രവര്‍ത്തകരുടെ അപമാന ശ്രമം. സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററുകളും ഇവര്‍ പ്രകടനത്തില്‍ ഉപയോഗിച്ചു. വനിതാ സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിന് സമാനമായ ഉന്തുവണ്ടിയും അപമാനിക്കാന്‍ ഉപയോഗിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസമായിരുന്നു സംഭവം. തിരുവട്ടൂര്‍ ജംഗ്ഷന് സമീപമാണ് നൂറിലധികം വരുന്ന ലീഗ് പ്രവര്‍ത്തകര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ വനിതയെയാണ് ലീഗ് പ്രവര്‍ത്തകര്‍ പരസ്യമായി അപമാനിച്ചത്.

പ്രവര്‍ത്തകരുടെ സ്ത്രീവിരുദ്ധ പ്രകടനത്തെ തടയാന്‍ ലീഗ് നേതാക്കള്‍ തയ്യാറായില്ല. ലീഗ് പരിയാരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ വായാട്, തിരുവട്ടൂര്‍ മഹല്ല് ജോയിന്റ് സെക്രട്ടറി സിടി ഖാദര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രകടനം. വനിതാ സ്ഥാനാര്‍ത്ഥിയെ അപമാനിച്ചുള്ള പ്രകടനത്തിന്റെ ഫോട്ടോകള്‍ ലീഗ് പ്രവര്‍ത്തകര്‍ പിന്നീട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിപ്പിച്ചു.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം കണ്ണൂര്‍ മാട്ടൂലില്‍ സമാന സംഭവം ലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അരങ്ങേറി. തെരഞ്ഞെടുപ്പില്‍ തോറ്റ വനിതാ സ്ഥാനാര്‍ത്ഥിയെ പ്രതീകാത്മകമായി ബലാത്സംഗം ചെയ്യുന്നതായിരുന്നു ലീഗ് പ്രവര്‍ത്തകര്‍ ചിത്രീകരിച്ചത്. ഒപ്പം ലീഗ് പ്രവര്‍ത്തകര്‍ വസ്ത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ സംഭവവും വരന്‍ വിവാദമായിരുന്നു.

സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും ക്രിമിനല്‍ കേസെടുക്കാന്‍ ഡിജിപിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഉടന്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് വനിതാ കമ്മിഷന്‍ അധ്യക്ഷ കെസി രോസക്കുട്ടി നിര്‍ദ്ദേശം നല്‍കിയത്. ഇതിന് പിന്നലെയാണ് പരിയാരം തിരുവട്ടൂരിലെ ലീഗ് പ്രവര്‍ത്തകരുടെ അടുത്ത അപമാന ശ്രമവും പുറത്തുവരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News