ബംഗളുരു കൂട്ടമാനഭംഗം; യുവതിയെ സെക്യൂരിറ്റിക്കാര്‍ വശത്താക്കിയത് ബസ് സ്‌റ്റോപ്പിലെത്തിക്കാമെന്നു പറഞ്ഞ്

ബംഗളുരു: ബംഗളുരു കബ്ബണ്‍പാര്‍ക്കിനു സമീപം യുവതിയെ സെക്യൂരിറ്റിക്കാര്‍ കൂട്ടബലാത്സംഗം ചെയ്തത് ബസ് സ്റ്റോപ്പിലേക്കു വഴികാട്ടാമെന്നു വാഗ്ദാനം ചെയ്ത്. തുംകൂര്‍ സ്വദേശിനിയായ യുവതി ബംഗളുരുവിലെ കര്‍ണാടക സ്റ്റേറ്റ് ലോണ്‍ ടെന്നീസ് അസോസിയേഷന്റെ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു

പരിപാടി കഴിഞ്ഞപ്പോള്‍ രാത്രിയായി. തുംകൂറിലേക്കു പോകാനായി വഴിയറിയാതെ നിന്ന യുവതിയെ ബസ് കയറ്റിവിടാമെന്നു പറഞ്ഞു സെക്യൂരിറ്റിക്കാര്‍ കൂടെ കൂട്ടുകയായിരുന്നു. ബസ് സ്റ്റോപ്പിലേക്കുള്ള വഴിയില്‍ സിദ്ധലിംഗയ്യ സര്‍ക്കിളിലെത്തിയപ്പോള്‍ യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോയി ഒരു കെട്ടിടത്തിന്റെ മറവില്‍വച്ചു ബലാത്സംഗം ചെയ്യുകയായിരുന്നു.

റോഡരികില്‍ അവശയായി കിടന്ന യുവതിയെ നൈറ്റ് പട്രോളിംഗിനെത്തിയ പൊലീസുകാരാണ് കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബംഗളുരുില്‍ അടുത്തിടെ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. ഒക്ടോബര്‍ അഞ്ചിന് ബിപിഒ ജീവനക്കാരിയെ മഡിവാള പൊലീസ് സ്റ്റേഷനു സമീപം മിനിവാന്‍ ഡ്രൈവറും ക്ലീനറും ബലാത്സംഗം ചെയ്തിരുന്നു. കഴിഞ്ഞദിവസമാണ് ബംഗളുരുവില്‍നിന്നു നാല്‍പതു കിലോമീറ്റര്‍ അകലെ ഹോസ്‌കോട്ടില്‍ ഓടിക്കൊണ്ടിരുന്ന മിനിബസില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News