ഡെര്‍ബി പോരാട്ടത്തില്‍ സമനില; ലോകകപ്പ് യോഗ്യതയില്‍ അര്‍ജന്റീനയും ബ്രസീലും സമനിലയില്‍ പിരിഞ്ഞു

ബ്യൂണസ് അയേഴ്‌സ്: ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അര്‍ജന്റീന-ബ്രസീല്‍ മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. എസക്വിയല്‍ ലെവസിയിലൂടെ അര്‍ജന്റീനയാണ് ആദ്യം മുന്നിലെത്തിയത്. ഏകപക്ഷീയമായ മത്സരം നടന്ന ആദ്യപകുതിയില്‍ തന്നെ അര്‍ജന്റീന മുന്നിലെത്തിയിരുന്നു. ശക്തമായി തിരിച്ചടിച്ച രണ്ടാം പകുതിയിലാണ് ബ്രസീല്‍ സമനില നേടിയത്. ലുകാസ് ലിമയാണ് ബ്രസീലിന് സമനില സമ്മാനിച്ചത്. പിന്നീട് അല്‍പം പരുക്കനായ കളി അവസാനിക്കാന്‍ രണ്ടുമിനുട്ട് ശേഷിക്കെ ബ്രസീലിന്റെ ഡേവിഡ് ലൂയിസ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തു പോകുകയും ചെയ്തു.

അര്‍ജന്റീനയുടേതെന്ന് വിശേഷിപ്പിച്ച ആദ്യപകുതിയില്‍ 34-ാം മിനുട്ടിലാണ് ലെവസി ഗോള്‍ നേടിയത്. ഒറ്റയ്ക്ക് മുന്നേറി ഡി മരിയ നല്‍കിയ പന്ത് ലെവസി യാതൊരു പിഴവും കൂടാതെ വലയിലാക്കി. ആദ്യപകുതിയില്‍ പിന്നീട് കാര്യമായ ശ്രമങ്ങളൊന്നും രണ്ടുഭാഗത്തു നിന്നും ഉണ്ടായില്ല. രണ്ടാം പകുതിയില്‍ 58-ാം മിനുട്ടിലായിരുന്നു ബ്രസീലിന്റെ സമനില ഗോള്‍. കോസ്റ്റയുടെ ഹെഡര്‍ ബാറില്‍ തട്ടി തിരിച്ചു പോന്നു. എന്നാല്‍ റീബൗണ്ട് ചെയ്‌തെത്തിയ പന്ത് ലഭിച്ചത് ലിമയുടെ കാലുകളില്‍. ഒരു മനോഹരമായ ഫുള്‍ വോളിയിലൂടെ ലിമ പന്ത് വലയിലാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News