രാഹുലിന്റെ പെണ്‍വാണിഭം സര്‍ക്കാര്‍ പദ്ധതിയുടെ മറവില്‍; ആദ്യം പീഡിപ്പിച്ചത് മയക്കുമരുന്ന് നല്‍കിയാണെന്ന് പെണ്‍കുട്ടിയുടെ മൊഴി; പീഡിപ്പിക്കപ്പെട്ടത് നിരവധി തവണയെന്ന് വൈദ്യപരിശോധനഫലം

തിരുവനന്തപുരം: രാഹുല്‍ പശുപാലനും സംഘവും പെണ്‍വാണിഭം നടത്തിയത് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ മറവില്‍. പദ്ധതിയുടെ ഏജന്റുമാരെന്ന വ്യാജേന പത്രമാധ്യമങ്ങളില്‍ പരസ്യം നല്‍കിയാണ് ഇവര്‍ പെണ്‍കുട്ടികളെ കബളിപ്പിച്ചത്. ഏജന്‍സിയെ സമീപിക്കുന്ന പെണ്‍കുട്ടികളെ റാക്കറ്റിലേക്ക് എത്തിക്കുന്നത് കോട്ടയം സ്വദേശിയായ ലിനിഷ് മാത്യുവാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

ചതിയില്‍പ്പെട്ട പെണ്‍കുട്ടികളെ ലിനീഷാണ് കൊച്ചിയിലെത്തിച്ച് രാഹുലിന് കൈമാറുന്നത്. വീഡിയോ ഇന്റനെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടികളെ സംഘം കൂടെ നിര്‍ത്തുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായെന്ന് പൊലീസ് അറിയിച്ചു. മയക്കുമരുന്ന് നല്‍കിയാണ് ആദ്യതവണ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

അതേസമയം, അച്ചായന്‍, എറണാകുളം സ്വദേശിയായ ജോഷി എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പൊലീസ് സംഘത്തെ വാഹനമിടിച്ച ശേഷം രക്ഷപ്പെട്ട രണ്ടു പേരെ തിരിച്ചറിഞ്ഞെന്നും പൊലീസ് അറിയിച്ചു. മുബീന, വന്ദന എന്ന സ്ത്രീകളാണ് രക്ഷപ്പെട്ടതെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പൊലീസ് നേരത്തെ പിടികൂടിയ അബ്ദുള്‍ ഖാദറില്‍ നിന്നും നിര്‍ദ്ദേശം ലഭിക്കാത്തിനാലാണ് ഇവര്‍ വാഹനത്തില്‍ നിന്നും പുറത്തിറങ്ങാതിരുന്നത്. സംശയം തോന്നിയ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് വാഹനം തടയാന്‍ ശ്രമിച്ചു. എന്നാല്‍ ഇവരെ മറിക്കടന്ന് കാര്‍ പായുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News