സ്വത്തുക്കള്‍ നഷ്ടപ്പെടുമോയെന്ന ഇന്ദ്രാണിയുടെ ഭയമാണ് ഷീന ബോറ കൊലപാതകത്തിന് പിന്നിലെന്ന് സിബിഐ

മുംബൈ: സ്വത്തുക്കള്‍ നഷ്ടപ്പെടുമോയെന്ന ഇന്ദ്രാണി മുഖര്‍ജിയുടെ ഭയമാണ് ഷീന ബോറ കൊലപാതകത്തിന് പിന്നിലെന്ന് സിബിഐ. ഇന്ദ്രാണി മുഖര്‍ജിയുടെയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയുടെയും കോടിക്കണക്കിനുള്ള സ്വത്തുക്കള്‍ ഷീന വിവാഹം കഴിച്ചുകഴിഞ്ഞാല്‍ ഷീനയ്ക്കും ഭര്‍ത്താവിനുമായി നല്‍കേണ്ടി വരുമെന്ന് ഇന്ദ്രാണി ഭയപ്പെട്ടെന്നും സിബിഐ കോടതിയെ അറിയിച്ചു.

ഇന്ദ്രാണിയുടെ മൂന്നാമത്തെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയുടെ മകന്‍ രാഹുല്‍ ഷീനയുമായി ഇഷ്ടത്തിലായിരുന്നു. സ്വത്തുക്കള്‍ കൈവിട്ടുപോകുമെന്ന് ഭയപ്പെട്ട ഇന്ദ്രാണി സഞ്ജീവ് ഖന്നയെയും ഡ്രൈവര്‍ ശ്യാം റായിയെയും കൂട്ടുപിടിച്ച് ഷീനയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും സിബിഐ കണ്ടെത്തി. ഷീന കൊല്ലപ്പെട്ട വിവരം അറിഞ്ഞെങ്കിലും അത് മറച്ചുവയ്ക്കാനും രാഹുലിനെ തെറ്റിദ്ധരിപ്പിക്കാനുമാണ് പീറ്റര്‍ മുഖര്‍ജി ശ്രമിച്ചതെന്നും സിബിഐ വ്യക്തമാക്കി.

തട്ടിക്കൊണ്ടു പോകല്‍, ഗൂഢാലോചന, കൊലപാതകം എന്നീ കുറ്റങ്ങളാണ് പീറ്റര്‍ മുഖര്‍ജിക്കെതിരെ സിബിഐ ചുമത്തിയിട്ടുള്ളത്. ഷീനയെ കൊലപ്പെടുത്താന്‍ നടത്തിയ ഗൂഢാലോചനയില്‍ പീറ്ററിനും പങ്കുണ്ടെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. പീറ്ററിനെ 14 ദിവസം കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നും സിബിഐ കോടതിയില്‍ അറിയിച്ചു. അതേസമയം, കേസില്‍ താന്‍ നിരപരാധിയാണെന്ന് ഷീനയുടെ അമ്മ ഇന്ദ്രാണി മുഖര്‍ജി കോടതിയില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News