രാഹുലിന്റെ ഇടപാടുകാരില്‍ ഭരണകക്ഷി എംഎല്‍എയും വ്യവസായപ്രമുഖരും; നേതാക്കള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തത് മുബീന

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിലൂടെ ഭരണകക്ഷി എംഎല്‍എയടക്കമുള്ള നേതാക്കള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തിരുന്നത് തിരുവനന്തപുരം സ്വദേശിനി മുബീന. രാഷ്ട്രീയ നേതാക്കള്‍ക്ക് പുറമെ വ്യവസായ പ്രമുഖരും സംഘവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മംഗളം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

രാഹുല്‍ പശുപാലന്റെ ഫഌറ്റില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ ലാപ് ടോപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമായത്. പ്രധാന ഇടപാടുകാരുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക ഫയല്‍ ലാപ്‌ടോപ്പിലുണ്ട്. ഇടപാടുകാരുടേയും പേരുകളും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകളും ഇവര്‍ കൊടുത്ത പണത്തിന്റെ കണക്കും ബാക്കി നല്‍കാനുള്ള പണത്തിന്റെ കണക്കും ഫയലുകളില്‍ ഉണ്ടായിരുന്നു. ഈ പട്ടികയിലാണ് രാഷ്ട്രീയ നേതാക്കളുടെയും ഭരണകക്ഷി എംഎല്‍എയുടെയും വ്യവസായ പ്രമുഖരുടെയും പേരുകള്‍ ഇടംപിടിച്ചതെന്നും മംഗളത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസന്വേഷണത്തില്‍ നിര്‍ണായകമായേക്കാവുന്ന തെളിവുകളാണ് റെയ്ഡില്‍ നിന്ന് പൊലീസിനു ലഭിച്ചത്. പ്രമുഖരുടെ പങ്ക് പുറത്തുവന്നതോടെ അന്വേഷണം അറസ്റ്റിലായവരില്‍ മാത്രമായി ഒതുക്കാനാണ് ഉന്നതതല നിര്‍ദേശമെന്നും സൂചനയുണ്ട്.

നെടുമ്പാശേരിയില്‍ വച്ച് പിടിയിലായ ആഷിക്കിന്റെ ഭാര്യയാണ് മുബീന. റെയ്ഡിനിടെ പൊലീസുകാരനെ കാറിടിപ്പിച്ച് രക്ഷപ്പെട്ടതും മുബീനയായിരുന്നു. രാഹുല്‍ പശുപാലനും ഭാര്യ രശ്മി ആര്‍.നായര്‍ക്കും പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തിരുന്നത് മുബീനയായിരുന്നു. കാറോടിച്ചത് മുബീനയുടെ പ്രധാനസഹായി വന്ദനയാണെന്നും പതിനാറുകാരിയായ പെണ്‍കുട്ടിയും ഈ കാറിലുണ്ടായിരുന്നു.
ചിത്രത്തിന് കടപ്പാട്: മംഗളം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News