രാഹുല്‍ പശുപാലനെതിരെ പിതാവിന്റെ വെളിപ്പെടുത്തല്‍; മകന്റെ ശല്യം സഹിക്കാന്‍ വയ്യാതെ വീടു വിട്ടു; കൂട്ടുകാരിയെ ജയിലില്‍നിന്നു മോചിപ്പിക്കാന്‍ ഒന്നര ലക്ഷം രൂപ വാങ്ങി

rahul-father

കൊല്ലം: രാഹുല്‍പശുപാലനെതിരേ രൂക്ഷമായഭാഷയില്‍ പിതാവ് പശുപാലന്റെ വെളിപ്പെടുത്തല്‍. കുടുംബത്തില്‍ കടുത്ത പ്രശ്‌നങ്ങളുണ്ടാക്കിയ ആളാണ് മകനെന്നും മകന്റെ ശല്യം കാരണമാണ് താന്‍ വീടുവിട്ടുപോയതെന്നും കാട്ടിയാണ് പിതാവ് പശുപാലന്‍ രംഗത്തെത്തിയത്. രശ്മിയുമായുള്ള കൂട്ടാണ് രാഹുലിനെ ഇത്തരത്തില്‍ കുഴപ്പത്തില്‍ ചാടിച്ചതെന്നും പശുപാലന്‍ പറഞ്ഞു.

19 ലക്ഷം രൂപ നല്‍കിയാണ് മകനെ എന്‍ജിനീയറിംഗ് പഠിച്ചത്. പഠനകാലത്താണ് രശ്മിയെ രാഹുല്‍ പരിചയപ്പെടുന്നത്. രശ്മിയെ വിവാഹം ചെയ്തു വീട്ടില്‍ താമസം ആരംഭിച്ചു. അന്നു മുതലേ നാട്ടുനടപ്പിന് യോജിച്ച രീതിയില്‍ ആയിരുന്നില്ല രാഹുലിന്റെയും രശ്മിയുടെയും ജീവിതം. രശ്മി ധരിച്ചിരുന്ന വസ്ത്രങ്ങളുപയോഗിച്ചു പുറത്തുപോകരുതെന്നു പലതവണ പറഞ്ഞിരുന്നു. അതു കേട്ടില്ല. വഴക്കു പതിവായപ്പോള്‍ താന്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

ഗള്‍ഫില്‍ജോലി ചെയ്ത പണം കൊണ്ടാണ് രാഹുലിനെ പഠിപ്പിച്ചത്. രശ്മിയുടെ കൂട്ടുകാരിയായ ഒരു മോഡലിനെ മോചിപ്പിക്കാന്‍ പണം വേണമെന്നു പറഞ്ഞു. മൂന്നു ലക്ഷമാണ് ആവശ്യപ്പെട്ടത്. ഒന്നര ലക്ഷം രൂപ വീട്ടില്‍നിന്നു കൊണ്ടുപോയി. മകളുടെ വിവാഹത്തിന് കരുതി വച്ച പണമായിരുന്നു ഇത്. പിന്നീട് പണം ആവശ്യപ്പെട്ടു വന്നു. അന്നു വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചുപൊളിച്ചു. ഇപ്പോള്‍ താന്‍ കൂലിപ്പണി ചെയ്താണ് ജീവിക്കുന്നത്. രാഹുല്‍ തിരിഞ്ഞു നോക്കാറില്ലെന്നും പശുപാലന്‍ കൈരളി ന്യൂസ് ഓണ്‍ലൈനിനോടു പറഞ്ഞു.

പിടിയിലാകുന്നതിന് ഒരാഴ്ച മുമ്പുവരെ രാഹുല്‍ വീട്ടിലെത്തി അമ്മയെ കണ്ടിരുന്നു. രാഹുല്‍ അറസ്റ്റിലായ ശേഷം വീട്ടില്‍നിന്ന് ആരും പുറത്തിറങ്ങുന്നില്ല. രശ്മിയോടൊപ്പം ചേര്‍ന്ന ശേഷം രാഹുല്‍ വഴുതിവീണ ആഢംബര ജീവിതമാണ് കുഴപ്പങ്ങള്‍ക്കു കാരണമെന്നാണ് സമീപവാസികള്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News