ഏഴു മാസം; രാഹുലും ഭാര്യയും സമ്പാദിച്ചത് 15 ലക്ഷം രൂപയെന്ന് ക്രൈംബ്രാഞ്ച്; ഈടാക്കിയത് 30,000 മുതല്‍ 80,000 രൂപ വരെ

കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിലൂടെ രാഹുല്‍ പശുപാലനും ഭാര്യ രശ്മി ആര്‍ നായരും സമ്പാദിച്ചത് 15 ലക്ഷത്തോളം രൂപയാണെന്ന് ക്രൈംബ്രാഞ്ച്. ഏഴുമാസം കൊണ്ടാണ് ഇത്രയും തുക ഇവര്‍ സമ്പാദിച്ചത്. 30,000 മുതല്‍ 80,000 രൂപവരെയാണ് ഇടപാടുകാരില്‍നിന്ന് ഇവര്‍ വാങ്ങിയതെന്ന് അന്വേഷണഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

കേസിലെ മുഖ്യപ്രതിയായ അക്ബര്‍ വഴി രശ്മി ഇരുപത്തിയഞ്ചിലേറെ പേരുമായി അനാശാസ്യത്തിലേര്‍പ്പെട്ടു. സ്വന്തംനിലയിലും രാഹുലും രശ്മിയും ഇടപാടുകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചോദ്യംചെയ്യല്‍ തുടരുകയാണെന്നും അടുത്തദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, കേസ് അന്വേഷണത്തിന്റെ ഭാഗമായി ബംഗളൂരു പൊലീസ് ഇന്നോ നാളെയോ കേരളത്തിലെത്തും. കര്‍ണാടക സ്വദേശിനിയായ പെണ്‍കുട്ടിയെ മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചെന്ന മൊഴിയുടെ പശ്ചാത്തലത്തിലാണിത്.

അതിനിടെ ഹൈക്കോടതി അഭിഭാഷകയെ മോശമായി ചിത്രീകരിച്ചെന്ന കേസില്‍ രാഹുലിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് കുറ്റപ്പത്രം സമര്‍പ്പിച്ചത്. അഭിഭാഷക ആയ രാജേശ്വരി 2014 ഡിസംബറിലാണ് പരാതി നല്‍കിയത്. വ്യാജപ്രൊഫൈലുകള്‍ ഉണ്ടാക്കി രാഹുല്‍ തന്നെ വ്യക്തിഹത്യ ചെയ്യുകയായിരുന്നെന്നായിരുന്നു അഭിഭാഷകയുടെ പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News