ഓണ്‍ലൈന്‍ പെണ്‍വാണിഭം: മുഖ്യപ്രതി ജോഷി കീഴടങ്ങി; പറവൂര്‍, വരാപ്പുഴ പെണ്‍വാണിഭങ്ങളിലും പ്രതി; നിര്‍ണായക വിവരങ്ങള്‍ കിട്ടുമെന്നു പ്രതീക്ഷ

കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി ജോഷി കീഴടങ്ങി. കൊച്ചിയില്‍ അന്വേഷണോദ്യോഗസ്ഥനു മുന്നിലാണ് ജോഷി കീഴടങ്ങിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വാണിഭത്തിന് എത്തിച്ചിരുന്നത് ജോഷിയാണ്. കേസിലെ പ്രധാനിയായ ഇയാള്‍ അച്ചായന്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ജോഷി പിടികിട്ടാപ്പുള്ളിയാണെന്നാണ് പൊലീസ് പറയുന്നത്. പ്രമാദമായ പറവൂര്‍ പീഡനക്കേസിലും ജോഷി പ്രതിയാണ്. ഇയാളെ പൊലീസ് കഴിഞ്ഞ ഒരാഴ്ചയായി അന്വേഷിച്ച് വരുകയായിരുന്നു.

മൂന്ന് പ്രത്യേക സ്‌ക്വാഡുകളുണ്ടാക്കി ക്രൈംബ്രാഞ്ച് ജോഷിക്കായി തെരച്ചില്‍ നടത്തി വരുകയായിരുന്നു. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ വീട്ടിലും ജോഷിയെ അന്വേഷിച്ച് ക്രൈംബ്രാഞ്ച് സംഘം എത്തിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ജോഷി ഇന്നു രാവിലെ ക്രൈംബ്രാഞ്ച് സംഘം മുമ്പാകെ എത്തി കീഴടങ്ങിയത്. എറണാകുളത്തെ റിസോര്‍ട്ടില്‍ നിന്ന് പൊലീസുകാരെ കാറിടിച്ചു വീഴ്ത്താന്‍ ശ്രമിച്ച് വാണിഭത്തിനെത്തിച്ച സ്ത്രീകളുമായി രക്ഷപ്പെട്ട ജോഷിയെ ആലുവയില്‍ ഉണ്ടെന്നറിഞ്ഞ് പിടിക്കാന്‍ ശ്രമിച്ചെങ്കിലും അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here