സ്ഥാനാര്‍ത്ഥിയുടെ മുടിമുറിച്ച സംഭവം കെട്ടുകഥയെന്ന് പൊലീസ് റിപ്പോര്‍ട്ട്; സാഹചര്യ-ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും പരാതിക്കാരിക്ക് എതിര്; മുടി സ്വയം മുറിച്ചതെന്നും റിപ്പോര്‍ട്ട്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തോറ്റ സ്ഥാനാര്‍ത്ഥിയുടെ മുടിമുറിച്ച സംഭവം കോണ്‍ഗ്രസിനെ തിരിഞ്ഞു കൊത്തുന്നു. പരാതിക്കാരിയായ എല്‍ സതികുമാരി കള്ളം പറയുകയാണെന്നാണ് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പറയുന്നത്. സംഭവം കെട്ടുകഥയാണെന്നും സതികുമാരിയുടെ പരാതിയില്‍ പറയുന്ന ആര്‍ക്കും സംഭവവുമായി ബന്ധമില്ലെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും സതികുമാരിക്ക് എതിരാണ്. സാക്ഷിമൊഴികളും സതികുമാരിയുടെ പരാതിക്ക് വിരുദ്ധമാണെന്ന് പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് എസ്പിക്ക് കൈമാറി.

തെരഞ്ഞെടുപ്പില്‍ തോറ്റ സതികുമാരിയുടെ മുടി എതിരാളികള്‍ മുറിച്ചെന്നായിരുന്നു പരാതി. എന്നാല്‍, ഇവരുടെ പരാതിയില്‍ പറയുന്ന ആരും തന്നെ സംഭവസമയം സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. മാത്രമല്ല, ജാള്യം മറയ്ക്കാന്‍ സതികുമാരി തന്നെ മുടി സ്വയം മുറിക്കുകയായിരുന്നെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News