ചുംബനസമരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടിക്കു പിന്നാലെ രശ്മിയും രാഹുലിനെതിരെ; തന്നെ നിര്‍ബന്ധിച്ചു കാഴ്ചവച്ചെന്നും നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് രാഹുലെന്നും രശ്മി നായര്‍

തിരുവനന്തപുരം: തന്നെ പലര്‍ക്കും ഭര്‍ത്താവായ രാഹുല്‍ പശുപാലന്‍ നിര്‍ബന്ധിച്ചു കാഴ്ചവച്ചെന്നു ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ മോഡല്‍ രശ്മി നായര്‍. തന്റെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചത് ഇടപാടുകാരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ രാഹുലായിരുന്നെന്നും രശ്മി പൊലീസിനോടു ചോദ്യംചെയ്യലില്‍ പറഞ്ഞു. ചുംബന സമരത്തില്‍ പങ്കെടുത്ത തന്നോട് യുവാക്കളുമായി സഹകരിക്കാന്‍ രാഹുല്‍ പറഞ്ഞെന്ന വാദവുമായി യുവതി രംഗത്തെത്തിയതിനു പിന്നാലെയാണ് രശ്മിയും രാഹുലിനെതിരെ പറഞ്ഞത്.

രാഹുലാണ് തന്റെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്ന ര്ശ്മിയുടെ മൊഴി പൊലീസ് സ്ഥിരീകരിച്ചു. രാഹുല്‍തന്നെയാണ് ഇവ സോഷ്യല്‍ മീഡിയകളിലും മറ്റു സൈറ്റുകളിലും പോസ്റ്റ് ചെയ്തതെന്നു സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥിരീകരിച്ചത്. രശ്മിയുടെ പേരില്‍ ഫേസ്ബുക്ക് പേജ് ഉണ്ടാക്കിയതും ഇതില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതും രാഹുലായിരുന്നു. ചിത്രങ്ങള്‍ക്കു വരുന്ന കമന്റുകള്‍ക്കു മറുപടി നല്‍കിയിരുന്നതും രാഹുല്‍തന്നെ.

കൊച്ചിയില്‍ ചുംബന സമരം നടക്കുന്നു എന്നറിഞ്ഞ് ഐക്യദാര്‍ഢ്യവുമായെത്തിയ തന്നെ നഗ്നദൃശ്യങ്ങള്‍ കാണിച്ചെന്നും യുവാക്കളുമായി സഹകരിക്കേണ്ടിവരുമെന്നു രാഹുല്‍ പറഞ്ഞതായും ഇന്നലെ സമരത്തില്‍ പങ്കെടുത്ത യുവതി വെളിപ്പെടുത്തിയിരുന്നു. രാഹുലിനെ ചുംബന സമരത്തിന്റെ സമയത്തു മാത്രമാണ് പരിചയപ്പെട്ടതെന്നും എന്നാല്‍ തന്നെ അപകടത്തില്‍പെടുത്താന്‍ രാഹുല്‍ ശ്രമിച്ചോ എന്നു സംശയിക്കുന്നതായുമായിരുന്നു യുവതിയുടെ മൊഴി. രാഹുലിന്റെ നീക്കങ്ങളില്‍ വിയോജിച്ച് യുവതി പീന്നീട് ഇവരുമായുള്ള അടുപ്പം ഉപേക്ഷിച്ചിരുന്നു. അതേസമയം, കൊച്ചിയില്‍ പിടിയിലായ ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് രാജ്യാന്തര ബന്ധമുള്ളതായി സംശയിക്കുന്നതായി സംസ്ഥാന പൊലീസ് മേധാവി ടി പി സെന്‍കുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News