മകാവു ഓപ്പണില്‍ ഹാട്രിക് തികച്ച് പി.വി സിന്ധു; ജപ്പാന്റെ മിനാട്‌സു മിതാനിയെ തോല്‍പിച്ച് മൂന്നാം കിരീടം

മകാവു: മകാവു ഓപ്പണ്‍ ബാഡ്മിന്റണില്‍ തുടര്‍ച്ചയായ മൂന്നാം തവണയും കിരീടം ചൂടി ഇന്ത്യയുടെ പി.വി സിന്ധു. ജപ്പാന്റെ മിനാട്‌സു മിതാനിയെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധുവിന്റെ ഹാട്രിക് കിരീട നേട്ടം. സ്‌കോര്‍ 21-9, 21-23, 21-14. ആദ്യ ഗെയിമില്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ മിതാനിയെ തറപറ്റിച്ച സിന്ധുവിന് പക്ഷേ, തലനാരിഴയ്ക്ക് രണ്ടാം ഗെയിം നഷ്ടമായി. 21 ഗെയിം പോയിന്റുകള്‍ നേടിയ സിന്ധുവിനെതിരെ ആദ്യ ഗെയിമില്‍ മിതാനിക്ക് നേടാനായത് 9 പോയിന്റുകള്‍ മാത്രം. രണ്ടാം ഗെയിമില്‍ 21നെതിരെ 23 പോയിന്റുകള്‍ നേടി രണ്ടാം ഗെയിം മിതാനി സ്വന്തമാക്കി. മൂന്നാം സെറ്റിലും നിലം തൊടുന്നതിനു മുമ്പ് മിതാനിയെ പറപ്പിച്ച് ലോക 12-ാം സീഡ് സിന്ധു ഹാട്രിക് കിരീടം എത്തിപ്പിടിച്ചു.

2015-ല്‍ ഹീലിന് പരുക്കേറ്റ് ആറുമാസത്തോളം പുറത്തിരുന്ന ശേഷമാണ് മകാവുവില്‍ സിന്ധുവിന്റെ നേട്ടം. നഷ്ടപ്പെട്ട ഫോം വീണ്ടെടുത്ത് സിന്ധു തിരിച്ചെത്തിയത് ഒക്ടോബറിലായിരുന്നു. അന്നുപക്ഷേ ഫൈനലില്‍ ഒളിംപിക് മെഡലിസ്റ്റ് ലി ഷുവേരിയോട് തോറ്റു പുറത്തായി. 2013-ലും 2014-ലും മകാവുവില്‍ സിന്ധു കിരീടം ചൂടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News