പാലക്കാട്ട് മണ്ണാര്‍ക്കാട്ട് മാവോയിസ്റ്റ്-പൊലീസ് ഏറ്റുമുട്ടല്‍; മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടായത് തിരുവിഴാംകുന്ന് വനമേഖലയില്‍

പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാടിനടുത്ത് മാവോയിസ്റ്റുകളും പൊലീസും ഏറ്റുമുട്ടി. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. തിരുവിഴാംകുന്ന് അമ്പലപ്പാറ വനമേഖലയിലാണ് വൈകിട്ട് മാവോയിസ്റ്റുകളും പൊലീസും ഏറ്റുമുട്ടിയത്. ഇരു ഭാഗത്തുനിന്നും പല തവണ വെടിവയ്പ്പുണ്ടായി. ആരെയും പിടികൂടിയിട്ടില്ല.

സായുധരായ സംഘം വനത്തില്‍ തമ്പടിച്ചതായി ലഭിച്ച വിവരത്തെത്തുടര്‍ന്നു പൊലീസ് എത്തിയപ്പോള്‍ വെടിവയ്പുണ്ടാവുകയായിരുന്നു. പൊലീസ് തിരിച്ചും വെടിവച്ചു. അടുത്തിടെ പോലീസും മാവോയിസ്റ്റുകളും ഏറ്റുമുട്ടിയ അട്ടപ്പാടി കടന്നമണ്ണ ഊരിന് അധികം അകലെയല്ലാത്ത സ്ഥലമാണ് ഇത്.

അട്ടപ്പാടി വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്നു നേരത്തേ രഹസ്യാന്വേഷണ ഏജന്‍സികള്‍ സംസ്ഥാന പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അട്ടപ്പാടി കേന്ദ്രീകരിച്ച് ഇരുപതംഗ മാവോയിസ്റ്റ് സംഘം കഴിഞ്ഞദിവസം പാലക്കാട് ജില്ലാ പൊലീസ് മേധാവി സ്ഥിരീകരിച്ചിരുന്നു. പലവട്ടം ഇവിടെ പൊലീസും മാവോയിസ്റ്റുകളും ഏറ്റുമുട്ടിയിരുന്നു. കഴിഞ്ഞദിവസം ഉണ്ടായ വെടിവയ്പില്‍ ഒരു പൊലീസുകാരനും പരുക്കേറ്റിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News