പതിനഞ്ചുവയസുകാരി സ്‌കൂളിലെ ടോയ്‌ലെറ്റില്‍ പ്രസവിച്ചു; അല്‍വാസിക്കെതിരേ ബലാത്സംഗത്തിനു കേസ്

ഹൈദരാബാദ്: തെലങ്കാനയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂളില്‍ പ്രസവിച്ചു. മധാപൂരില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം ക്ലാസിലിരിക്കേ പെണ്‍കുട്ടിക്കു പ്രസവവേദന വരികയും ടോയ്‌ലെറ്റില്‍ പ്രസവിക്കുകയുമായിരുന്നു. അയല്‍വാസിയായ ധനയ്‌ക്കെതിരേ ബലാത്സംഗത്തിന് കേസെടുത്തു.

മറ്റൊരു കുട്ടി വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് സഹപാഠികളും അധ്യാപകരും പെണ്‍കുട്ടി പ്രസവിച്ച കാര്യം അറിഞ്ഞത്. പെണ്‍കുട്ടിയെയും കുഞ്ഞിനെ ക്ലാസ്‌റൂമിലേക്കു മാറ്റിയശേഷം ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ ഈ മാസം പതിനഞ്ചിനു മുമ്പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രംഗറെഡ്ഢി ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ക്കു നിര്‍ദേശം നല്‍കി. അയല്‍വാസിയായ ധന എന്നയാളാണ് തന്നെ ഗര്‍ഭിണിയാക്കിയതെന്നു പെണ്‍കുട്ടി പൊലീസിനോടു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ബലാത്സംഗത്തിന് കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here