വിഎസിനെ കഴുതയെന്നും പിണറായിയെ ഹിംസ്രജന്തുവെന്നും വിളിച്ച് ബിന്ദു കൃഷ്ണ; കഴുതയെയും ഹിംസ്രജന്തുവിനെയും കേരളം ചുമക്കേണ്ടെന്ന് ബിന്ദു; വിവരക്കേട് പറയാന്‍ മടിയില്ലാത്തത് കോണ്‍ഗ്രസ് നേതാവായതു കൊണ്ടെന്ന് വിഎസ്

കൊല്ലം/തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ കഴുതയെന്നും സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനെ ഹിംസ്രജന്തുവെന്നും വിശേഷിപ്പിച്ച് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ. കൊല്ലം നിലമേലില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് വിഎസിനും പിണറായിക്കും എതിരെ അപമാനകരമായ പ്രസ്താവനയുമായി ബിന്ദു കൃഷ്ണ രംഗത്തെത്തിയത്. വിഎസ് വിഡ്ഢിയായ കഴുതയാണെന്നായിരുന്നു ബിന്ദു കൃഷ്ണയുടെ ആരോപണം. അത്തരത്തില്‍ ഒരു കഴുതയെ ആരെങ്കിലും ഇനിയൊരിക്കല്‍ കൂടി മുഖ്യമന്ത്രിയാക്കുമോ എന്നും അങ്ങനെ അത് സഹിക്കേണ്ടതുണ്ടോ എന്നും ബിന്ദു ചോദിച്ചു.

കൂടെയുള്ള സഹജീവികളെ പോലും കടിച്ചു തിന്നുന്ന സിംഹമാണ് പിണറായി വിജയനെന്നായിരുന്നു ബിന്ദു പിണറായി വിജയനെ വിശേഷിപ്പിച്ചത്. അങ്ങനെ സഹജീവികളെ കൊല്ലുന്ന സിംഹങ്ങള്‍ മുഖ്യമന്ത്രിയാകണമെന്ന് ആരെങ്കിലും ആഗ്രഹിക്കുമോ എന്നും ബിന്ദു ചോദിച്ചു. എന്നാല്‍, മുമ്പ് ജി സുധാകരന്‍ ഇരുനേതാക്കളെയും താരതമ്യം ചെയ്തു പറഞ്ഞ വാചകങ്ങള്‍ ഉദ്ധരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് പിന്നീട് ബിന്ദു കൃഷ്ണ വിശദീകരിച്ചു.

അതേസമയം, ബിന്ദു കൃഷ്ണ മഹിളാ കോണ്‍ഗ്രസിന്റെ ഒരു നേതാവല്ലേ എന്നായിരുന്നു ഇതിനോട് വിഎസിന്റെ പ്രതികരണം. വിവരക്കേട് വിളിച്ചു പറയാന്‍ യാതൊരു മടിയുമില്ലാത്ത വര്‍ഗമാണ് കോണ്‍ഗ്രസ്. ആ പാരമ്പര്യം കാണിക്കുക മാത്രമാണ് ബിന്ദു ചെയ്തതെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News