മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആന്റണിയുടെ പിന്തുണ; പ്രതിപക്ഷത്തോടുള്ളത് സഹതാപം മാത്രം; വെള്ളാപ്പള്ളിയുടെ പാര്‍ട്ടി ബിജെപിയുടെ റിക്രൂട്ടിംഗ് ഏജന്‍സിയെന്ന് മുഖ്യമന്ത്രി

ദില്ലി/തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണം അടിസ്ഥാന രഹിതമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. നിഷ്ഠൂരമായ കൊലപാതകം ചെയ്ത ആളുടെ വാക്കുകളാണ് പ്രതിപക്ഷം ഉയര്‍ത്തിപിടിക്കുന്നത്. ഇതില്‍ പ്രതിപക്ഷത്തോട് സഹതാപം മാത്രമേ ഉള്ളുവെന്നും ആന്റണി പറഞ്ഞു. മാധ്യമങ്ങള്‍ കൂടുതല്‍ ഗൃഹപാഠം ചെയ്യേണ്ട സമയം അതിക്രമിച്ചെന്നും ആന്റണി പറഞ്ഞു.

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയ ശേഷം നടപ്പാക്കുന്ന ആര്‍എസ്എസ് അജണ്ഡ കേരളത്തില്‍ പാതി വിജയിച്ചു. ശ്രീനാരായണ ഗുരുവിന്റെ മണ്ണില്‍ ഇത് കൂടുതല്‍ നിറം മങ്ങും. വെള്ളാപ്പള്ളിയുടെ പുതിയ പാര്‍ട്ടിയെ കുറിച്ച് ആശങ്കയില്ലെന്നും ആന്റണി ദില്ലിയില്‍ വ്യക്തമാക്കി.

ബിജെപിയിലേക്ക് ആളെ ചേര്‍ക്കുന്ന റിക്രൂട്ടിംഗ് ഏജന്‍സിയാണ് വെള്ളാപ്പള്ളി നടേശന്റെ പുതിയ പാര്‍ട്ടിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എസ്എന്‍ഡിപിയുടെ ധാര്‍മിക മൂല്യങ്ങള്‍ക്ക് എതിരാണ് പാര്‍ട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News