ചെന്നൈയില്‍ നിന്ന് സാഹസികമായി ഗുരുവായൂരിലെത്തി; കാതല്‍ സന്ധ്യയുടെ വിവാഹം നടന്നത് ഇങ്ങനെ

പ്രശസ്ത ചലച്ചിത്രതാരം കാതല്‍ സന്ധ്യയുടെ വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് നടന്നു. ചെന്നൈയില്‍ ഐടി ബിസിനസ് സ്ഥാപന ഉടമയായ വെങ്കട്ട് ചന്ദ്രശേഖരന്‍ ആണ് സന്ധ്യക്ക് താലി ചാര്‍ത്തിയത്. ചെന്നൈയിലെ വെള്ളപ്പൊക്ക ദുരിതത്തില്‍ നിന്ന് അതിസാഹസികമായി രക്ഷപ്പെട്ടാണ് സന്ധ്യ കുടുംബവും ഗുരുവായൂരെത്തിയത്.

ചലച്ചിത്രതാരങ്ങളെയും സുഹൃത്തുകളെയും വിളിച്ച് വിവാഹം വന്‍ആഘോഷപൂര്‍വം നടത്താനായിരുന്നു സന്ധ്യയുടെ വെങ്കട്ട് ചന്ദ്രശേഖരന്റെയും തീരുമാനം. എല്ലാം തയാറാക്കി കാത്തിരിക്കുന്നതിനിടെയാണ് ചെന്നൈയില്‍ കനത്തമഴയും വെള്ളപ്പൊക്കവുമുണ്ടായത്.

മഴ കനത്തതോടെ വടപളനിയിലെ ആറാംനിലയിലെ ഫ്‌ളാറ്റില്‍ സന്ധ്യയും കുടുംബം കുടുങ്ങിപ്പോവുകയായിരുന്നു. അശോക് നഗറില്‍ താമസിക്കുന്ന വെങ്കട്ട് ചന്ദ്രശേഖരന്റെ കുടുംബവുമായി ബന്ധപ്പെടാനും ഇവര്‍ക്ക് കഴിയാതായി. മണിക്കൂറുകള്‍ക്ക് ശേഷം വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇരു കുടുംബങ്ങളും പരസ്പരം ഫോണില്‍ ബന്ധപ്പെട്ടത്.

തുടര്‍ന്ന് വിവാഹാവശ്യത്തിനുള്ള സാധനങ്ങളുമായി കാറില്‍ കയറിയപ്പോള്‍ എഞ്ചിനൊപ്പം വെള്ളം കയറുകയായിരുന്നു. ഒടുവില്‍ പണം നല്‍കി കാര്‍ കിലോമീറ്ററോളം തള്ളി നീക്കി വെള്ളമില്ലാത്ത സ്ഥലത്തെത്തി സ്റ്റാര്‍ട്ടാക്കുകയായിരുന്നു. പിന്നീട് കാര്‍ ഒഴിവാക്കി ഇരുകുടുംബങ്ങളും ബസ് വാടകയ്ക്ക് വിളിച്ച് അര്‍ധരാത്രിയോടെ ഗുരുവായൂര്‍ക്ക് പുറപ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here