ഓണ്‍ലൈന്‍ പെണ്‍വാണിഭത്തില്‍ കണ്ണിയായി അറബികള്‍ ഉള്‍പ്പെട്ട സെക്സ് റാക്കറ്റും; യുവതികളെ കൈമാറിയത് ഈ സെക്‌സ് റാക്കറ്റിന്; പെണ്‍കുട്ടികളെ കടത്തിയത് ബഹ്‌റൈനിലേക്കെന്നും രക്ഷപ്പെട്ട യുവതികളുടെ മൊഴി

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട കണ്ണികള്‍ വിദേശത്തും പ്രവര്‍ത്തിക്കുന്നതായി കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. വിദേശത്തേക്കും പെണ്‍കുട്ടികളെ കടത്തിയിരുന്നതായി ക്രൈംബ്രാഞ്ച് പ്രത്യേകസംഘത്തിന് മൊഴി ലഭിച്ചു. രക്ഷപ്പെട്ട യുവതികളാണ് ക്രൈംബ്രാഞ്ചില്‍ രഹസ്യമൊഴി നല്‍കിയത്. അറബികള്‍ ഉള്‍പ്പെട്ട സെക്‌സ് റാക്കറ്റും ഓണ്‍ലൈന്‍ പെണ്‍വാണിഭത്തില്‍ കണ്ണിയായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് യുവതികളുടെ രഹസ്യമൊഴി വ്യക്തമാക്കുന്നത്. ബഹ്‌റൈനിലേക്കാണ് ജോഷിയും ജോയ്‌സും യുവതികളെ കടത്തിയിരുന്നത്. അറബികള്‍ കൂടി ഉള്‍പ്പെട്ട സെക്‌സ് റാക്കറ്റിനാണ് പെണ്‍കുട്ടികളെ കൈമാറിയിരുന്നതെന്നും യുവതികള്‍ മൊഴി നല്‍കി.

വിദേശത്തെ ഇടപാടുകള്‍ക്ക് ഇടനില നിന്നിരുന്നത് ആലുവ സ്വദേശിയായ മുജീബും ഇയാളുടെ സഹോദരന്‍മാരുമാണ്. മുജീബ് നേരത്തെ മുതല്‍ ജോയ്‌സുമായി പരിചയമുണ്ടായിരുന്നു. പറവൂര്‍ പെണ്‍വാണിഭക്കേസില്‍ പെട്ട് ജയിലില്‍ റിമാന്‍ഡില്‍ കഴിയവേയാണ് മുജീബും ജോയ്‌സും പരിചിതരാകുന്നത്. പിന്നീട് ജാമ്യത്തിലിറങ്ങിയ മുജീബ് ബഹ്‌റൈനിലേക്ക് കടക്കുകയായിരുന്നു. അങ്ങനെയാണ് ഇരുവരും പെണ്‍കുട്ടികളെ വിദേശത്ത് എത്തിച്ച് വാണിഭം നടത്തുന്നതും അറബികള്‍ ഉള്‍പ്പെട്ട റാക്കറ്റിനെ ജോയ്‌സിന് പരിചയപ്പെടുത്തിയതും മുജീബായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here