‘കൊച്ചുസുന്ദരികളി’ല്‍ തീരുന്നില്ല ഞരമ്പുരോഗം; ലൈംഗിക വ്യാപാരം കൊഴുപ്പിക്കാനും സ്ത്രീത്വത്തെ അപമാനിക്കാനും നിരവധി എഫ്ബി പേജുകള്‍; പേജുകള്‍ പൂട്ടിക്കാന്‍ #MakeWomenSafeOnline ഓണ്‍ലൈന്‍ കാമ്പയിന്‍

കൊച്ചി: കൊച്ചിയിലെ ഓണ്‍ലൈന്‍ ലൈംഗികവ്യാപാരത്തിലൂടെ സമൂഹശ്രദ്ധയിലേക്കു വന്ന കൊച്ചു സുന്ദരികള്‍ ഫേസ്ബുക്ക് പേജ് റിപ്പോര്‍ട്ട് ചെയ്തു പൂട്ടിച്ചപ്പോള്‍ പുതിയ പേജുകള്‍ രംഗത്ത്. പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ പോസ്റ്റ് അപമാനിക്കുന്ന വിധത്തിലെ കമന്റുകളും പരാമര്‍ശങ്ങളും നടത്തുന്ന പേജുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇവ റിപ്പോര്‍ട്ട് ചെയ്തു പൂട്ടിക്കണമെന്നും അഡ്മിന്‍മാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും സമൂഹമാധ്യമങ്ങളില്‍ ആഹ്വാനമുയരുന്നു. ഇത്തരം പേജുകളിലൂടെ സ്ത്രീകളെ അപമാനിക്കുകയും സ്ത്രീത്വത്തെ ചെളിവാരിയെറിയുകയും ചെയ്യുന്ന ശ്രമങ്ങള്‍ ചെറുക്കാനുള്ള ശ്രമത്തിന് കൈരളി ന്യൂസ് ഓണ്‍ലൈന്‍ മലയാളികളോട് അഭ്യര്‍ഥിക്കുന്നു.

rackt-1

‘കൊച്ചുസുന്ദരികള്‍’ എന്ന ആ പേജ് പരാതികളെ തുടര്‍ന്ന് ഫേസ്ബുക്ക് ഡിആക്ടിവേറ്റ് ചെയ്തിരുന്നു. എന്നാല്‍ ലൈംഗികവ്യാപാരക്കേസിന്റെ ചൂടും ആവേശവും മാധ്യമങ്ങള്‍ മറന്നുതുടങ്ങിയതോടെയാണ് ഇത്തരം പേജുകള്‍ വീണ്ടും സജീവമായത്. നവംബര്‍ മാസത്തിന് മുന്‍പേയുള്ള ഈ പേജുകളില്‍ കൊച്ചുകുട്ടികളുടെയും സിനിമാ താരങ്ങളുടെയും ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അശ്ലീലകമന്റുകളും ഫോട്ടോകള്‍ക്ക് കീഴില്‍ കാണാം. കൊച്ചി ഓണ്‍ലൈന്‍ ലൈംഗികവ്യാപാരക്കേസ് പ്രതികള്‍ ഇടപാടുകാരെ കണ്ടെത്താന്‍ ശ്രമിച്ചത് ഇത്തരം പേജുകളിലൂടെയായിരുന്നു.

rackt-2

മാസ് റിപ്പോര്‍ട്ടിംഗിലൂടെ ഇത്തരം പേജുകള്‍ പൂട്ടിച്ച് അഡ്മിനെ നിയമത്തിന് മുന്‍പില്‍ കൊണ്ടു വരണമെന്നാണ് ഫേസ്ബുക്കില്‍ ഉയരുന്ന അഭിപ്രായം. അഭിപ്രായങ്ങള്‍ പറഞ്ഞതിന്റെ പേരിലും മതപുരോഹിതന്റെ ലൈംഗികചേഷ്ടകള്‍ക്കെതിരെ പ്രതികരിച്ചവരുടെ പേജുകള്‍ പൂട്ടിക്കാന്‍ ആവേശം കാണിച്ചവര്‍ ഇത്തരം പേജുകള്‍ക്കെതിരെ മിണ്ടാതിരിക്കുകയാണെന്നും സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നു. സോഷ്യല്‍മീഡിയയ്‌ക്കൊപ്പം മാസ് റിപ്പോര്‍ട്ടിംഗിലൂടെ പേജ് പൂട്ടിക്കാന്‍ കൈരളി ന്യൂസ് ഓണ്‍ലൈനും അഭ്യാര്‍ത്ഥിക്കുന്നു.

rackt-3

കൊച്ചു സുന്ദരികള്‍ അപ്രത്യക്ഷമായപ്പോള്‍ കൊച്ചുവെടികള്‍, പെണ്‍തീട്ടം റസ്റ്റൊറന്റ് തുടങ്ങിയ പേരുകളിലാണ് പേജുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നവംബര്‍ അവസാനമാണ് കൊച്ചുവെടികള്‍ എന്ന പേജ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. ലൈംഗികവ്യാപാരത്തിന് ഈ പേജ് ഉപയോഗിച്ചതായി വ്യക്തമാക്കുന്ന പോസ്റ്റുകള്‍ പരിശോധിച്ചാല്‍ കാണാം. എത്ര പണം വേണമെങ്കിലും തരാം എന്ന രീതിയിലുള്ള പോസ്റ്റുകളാണുള്ളത്. സ്വന്തം മൊബൈല്‍ഫോണ്‍, വാട്‌സ് ആപ്പ് നമ്പരുകള്‍ നല്‍കിയാണ് ഈ പേജുകളില്‍ ഇടപാടു നടക്കുന്നതെന്നും പോസ്റ്റുകളില്‍നിന്നു വ്യക്തം.

rackt-4

നിരവധി ചിത്രങ്ങളാണ് ഓരോ പേജുകളിലും ചേര്‍ത്തിരിക്കുന്നത്. പല സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അക്കൗണ്ടുകളില്‍നിന്നു ചിത്രങ്ങള്‍ കോപ്പി ചെയ്തു പേസ്റ്റ് ചെയ്താണ് ഉപയോഗിച്ചിരിക്കുന്നതെന്നും വ്യക്തമാകും. പല പ്രസിദ്ധീകരണങ്ങളിലും ചിത്രങ്ങള്‍ക്കു മോഡലാകുന്നവരുടെ ചിത്രങ്ങളും അതേപടി നല്‍കിയിട്ടുണ്ട്. സ്ത്രീകളെ അങ്ങേയറ്റം ശാരീരികമായും ലൈംഗികമായും അപമാനിക്കുന്ന വിധമാണ് പോസ്റ്റുകളും കമന്റുകളും. ഫേക്ക് ഐഡികളില്‍നിന്നാണ് കമന്റുകളെന്നും ഒറ്റനോട്ടത്തില്‍വ്യക്തമാകും. സ്ത്രീകളെ അപമാനിക്കുന്നവിധത്തിലുള്ള വാട്‌സ് ആപ് ഗ്രൂപ്പ് ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും ഒരു പേജില്‍ പറയുന്നു. ഈ പോസ്റ്റിന് അമ്പതിലേറെപ്പേരാണ് സ്വന്തം നമ്പരുകള്‍ മറുപടിയായി ഇട്ടിരിക്കുന്നത്. നേരത്തേ, വെടിപ്പുര എന്ന പേരില്‍ ഒരു വാട്‌സ് ആപ് ഗ്രൂപ്പ് ഉണ്ടായിരുന്നു. കൊച്ചിയിലെ ഒരു മാധ്യമപ്രവര്‍ത്തക ഇടപെട്ടാണ് ഈ പേജ് പൂട്ടിച്ചത്. ഇത്തരത്തില്‍ കൂടുതല്‍ പേജുകളും വാട്‌സ് ആപ് ഗ്രൂപ്പുകളുമുള്ളതായും അറിയാന്‍ കഴിയുന്നു.

rackt-5

ഇത്തരത്തില്‍ സ്ത്രീകളെ അപമാനിക്കുകയും മോശമായ രീതിയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന ശ്രമങ്ങളെ ചെറുക്കാനുള്ള ആഹ്വാനമാണ് സമൂഹമാധ്യമത്തിന് ഒപ്പം കൈരളി ന്യൂസ് ഓണ്‍ലൈനും നല്‍കുന്നത്. ഇന്ത്യയെത്തന്നെ നടുക്കിയ നിര്‍ഭയ കൂട്ടബലാത്സംഗത്തിന്റെ വാര്‍ഷിക മാസത്തില്‍ നമ്മുടെ സഹോദരിമാരുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കും ഈ ദൗത്യത്തില്‍ പങ്കുചേരാന്‍ പ്രബുദ്ധ മലയാളികളെ ക്ഷണിക്കുകയാണ് കൈരളി ന്യൂസ് ഓണ്‍ലൈന്‍.

rackt-6222324


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News