‘റൗഡി’യുടെ സാമ്പത്തികപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നയന്‍താര ആറു കോടി രൂപ നല്‍കിയിട്ടില്ല; പ്രചരിച്ചത് വ്യാജവാര്‍ത്തകളെന്ന് ധനുഷ്

നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ സാമ്പത്തികപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നയന്‍താര ആറു കോടി രൂപ നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് നടനും നിര്‍മ്മാതാവുമായ ധനുഷ്.

ചില ചലച്ചിത്രമാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് വ്യാജവാര്‍ത്തകളായിരുന്നുവെന്നും ചിത്രത്തിന് വേണ്ടി ചിലവഴിച്ച മുഴുവന്‍ തുകയും വണ്ടര്‍ബാര്‍ ഫിലിംസിന്റെ പേരിലാണെന്ന് ധനുഷ് അറിയിച്ചു. അവസാന ഷെഡ്യൂള്‍ നീണ്ടുപോയത് കുറച്ചു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ നയന്‍താര ഒരു പൈസപോലും ചിത്രം പൂര്‍ത്തീകരിക്കുന്നതിനായി ചിലവാക്കിയിട്ടില്ലെന്നും ധനുഷ് പറഞ്ഞു.

ചിത്രീകരണം നീണ്ടുപോയത് സംവിധായകന്‍ വിഘ്‌നേശിന്റെ കുഴപ്പം മൂലമാണെന്നും ഇതുമൂലം ധനുഷിന് വന്‍സാമ്പത്തിക നഷ്ടം സംഭവിച്ചെന്നുമായിരുന്നു വാര്‍ത്തകള്‍. ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ പണം നല്‍കാനാകില്ലെന്ന് ധനുഷ് പറഞ്ഞപ്പോള്‍ നയന്‍താര ആറു കോടി രൂപ നല്‍കിയെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

നയന്‍താരയും വിജയ് സേതുപതിയുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. പാര്‍ത്ഥിപന്‍, രാധിക ശരത്കുമാര്‍, ആനന്ദ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. അനിരുദ്ധ് രവിചന്ദറാണ് സംഗീതസംവിധാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News