ഫൈനലിന്റെ തലവരയായി ഇന്‍ജുറി ടൈമിലെ വിജയഗോള്‍; ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് ചെന്നൈയിന്‍; ഗോവയെ തകര്‍ത്തത് രണ്ടിനെതിരെ മൂന്നു ഗോളിന്

മര്‍ഗോവ: അവസാന നിമിഷങ്ങളിലെ നാടകീയ ഗോളുകളില്‍ ചെന്നൈയിന്‍ എഫ്‌സി ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ മുത്തമിട്ടു. ഗോവയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കു തകര്‍ത്താണ്‍ ഇന്ത്യന്‍ കാല്‍പന്തിലെ ഈവര്‍ഷത്തെ ആവേശത്തിന് തിരശീല വീണത്. ഇന്‍ജുറി ടൈമില്‍ മെന്‍ഡോസയാണ് ചൈന്നൈയിന്റെ വിജയ ഗോള്‍ നേടിയത്. ചൈന്നെയിന്റെ ആദ്യ കിരീടമാണിത്.

ചെന്നൈയിന് വേണ്ടി അമ്പത്തിനാലാം മിനുട്ടില്‍ ബ്രൂണോ പെലിസാരി, തൊണ്ണൂറാം മിനുട്ടില്‍ മെന്‍ഡോസയുമാണ് ഗോള്‍ നേടിയത്. തൊണ്ണൂറാം മിനുട്ടില്‍ ലക്ഷ്മികാന്ത് കട്ടിമാണി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് ചൈന്നൈയില്‍ വിജയത്തില്‍ എത്തിപ്പിടിച്ചത്. ഗോവയ്ക്കുവേണ്ടി അമ്പത്തെട്ടാം മിനുട്ടില്‍ തോങ്‌ഗോസീം ഹവോകിപ്പും എണ്‍പത്തേഴാം മിനുട്ടില്‍ ജോഫ്രേയുമാണ് ഗോള്‍ നേടിയത്. ജോഫ്രെയാണ് കളിയിലെ താരം. ചെന്നൈയിന്റെ മെന്‍ഡോസ പതിമൂന്നു ഗോളുമായി ഈ സീസണിലെ ടോപ് സ്‌കോററായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News